സൈക്കിളിന് വോട്ട് ചെയ്യാൻ പറഞ്ഞെന്ന് പരാതി; പോളിങ്ങ് ഓഫീസറെ ആക്രമിച്ച് ബിജെപിക്കാർ: വിഡിയോ

മൊറാദാബാദിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ബിജെപി പ്രവർത്തകർ മർദിച്ചു. ഉദ്യോഗസ്ഥൻ സമാജ് വാദി പാർട്ടി ചിഹന്മായ സൈക്കിളിന് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടെന്ന് ആരോപിച്ചായിരുന്നു മർദനം. മൊറാദാബാദിലെ ബൂത്ത് നമ്പര്‍ 231ലെ ഉദ്യോഗസ്ഥനാണ് അക്രമത്തിന് ഇരയായത്. നാലഞ്ച് പ്രവർത്തകർ ഉദ്യോഗസ്ഥനെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കോളറിൽ കുത്തിപിടിച്ച് കരണത്ത് അടിക്കുന്നതും വിഡിയോയിൽ കാണാം. പൊലീസ് ഇടപെട്ടാണ് ഉദ്യോഗസ്ഥനെ രക്ഷപെടുത്തിയത്. 

വോട്ടിന്റെ കരുത്ത് ബോംബിനേക്കാള്‍ പലമടങ്ങ് അധികമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ഭീകരതയുടെ ആയുധം െഎഇഡി ആണെങ്കില്‍ ജനാധിപത്യത്തിന്റെ ആയുധം വോട്ടര്‍ ഐഡിയാണ്. വോട്ട് ചെയ്തത് കുംഭമേളയില്‍ സ്നാനം ചെയ്തതുപോലെ പവിത്രമായ അനുഭവമാണെന്നും അദേഹം പറഞ്ഞു.