രാജ്യം തലയുയർത്തിയ മിന്നലാക്രമണത്തിൽ പങ്കെടുത്ത സൈനികരിൽ ഒരാളായ ലാൻസ് നായിക് സന്ദീപ് സിങ് ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ജമ്മു കാശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം താംഗ്ദര്‍ സെക്ടറില്‍ നടന്ന ഏറ്റുമുട്ടലിലാണ് സന്ദീപ് സിംഗ് വീര്യമൃത്യു വരിച്ചത്.
2016ല്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‍ട്രെക്കില്‍ പങ്കെടുത്ത സൈന്യത്തിലെ അംഗമായിരുന്നു സന്ദീപ്. സെക്ടറിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷ സൈന്യം അഞ്ച് പേരെ വധിച്ചിരുന്നു. ഏറ്റുമുട്ടലിനിടെ വെടിയേറ്റ സന്ദീപ് സിംഗിന് പ്രാഥമിക ചികിത്സ ഉടന്‍ നല്‍കിയ ശേഷം സൈനിക ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.