സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഹജ് നിര്‍വഹിക്കാന്‍ അവസരം ലഭിച്ച മുഴുവന്‍ തീര്‍ഥാടകരും പുണ്യഭൂമിയിലെത്തി. ഇന്ത്യ, പാക്കിസ്ഥാൻ , ബംഗ്ലദേശ്, ശ്രീലങ്ക ഉള്‍പ്പെടെ 80 രാജ്യങ്ങളില്‍ നിന്നുള്ള 3,300 തീർത്ഥാടകരാണ് രാജാവിന്റെ അതിഥികളായി ഈ വര്‍ഷം ഹജ് നിര്‍വഹിക്കുന്നത്. ഇവരെല്ലാം മക്കയിലെത്തി.
പലസ്തീന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍നിന്ന് ആയിരം തീര്‍ഥാടകര്‍ വീതം രാജാവിന്റെ അതിഥികളായി ഇത്തവണ ഹജ് നിര്‍വഹിക്കും. ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെയും ഭീകരാക്രമണങ്ങളില്‍ മരിച്ച ഈജിപ്ത് സൈനികരുടെയും ബന്ധുക്കള്‍ക്കാണ് രാജാവിന്റെ അതിഥികളായി ഹജ് നിര്‍വഹിക്കാന്‍ അവസരം നല്‍കിയിട്ടുളളത്. യെമെനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയില്‍ സേവനം അനുഷ്ഠിക്കുന്നതിനിടെ മരിച്ച സുഡാന്‍ സൈനികരുടെ ബന്ധുക്കളും രാജാവിന്റെ അതിഥികളായി എത്തിയിട്ടുണ്ട്.
ഈ വര്‍ഷം ഖത്തര്‍ സ്വദേശികളായ മുഴുവന്‍ തീര്‍ഥാടകരും രാജാവിന്റെ അതിഥികളായാണ് ഹജ് നിർവഹിക്കുക. മക്കയിലെയും മദീനയിലെയും ആഡംബര ഹോട്ടലുകളിലാണ് ഇവര്‍ക്കു താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. പുണ്യസ്ഥലങ്ങളിലെല്ലാം ഏറ്റവും മികച്ച സൗകര്യങ്ങളാണ് അതിഥികള്‍ക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.