രാഹുലിന്റെ അയോഗ്യത: സത്യഗ്രഹ സമരവുമായി കോണ്‍ഗ്രസ്; രാജ്യവ്യാപക പ്രതിഷേധം

രാഹുല്‍ ഗാന്ധിയെ ലോക്സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയതിനെതിരെ ഇന്ന് കോണ്‍ഗ്രസിന്‍റെ സത്യഗ്രഹ സമരം. രാവിലെ പത്തുമണിക്ക് രാജ്ഘട്ടിലാണ് സത്യഗ്രഹം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിഖാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതിഷേധത്തിന്‍റെ ഭാഗമാകും. സംസ്ഥാനങ്ങളിലും ഇന്ന് പ്രതിഷേധം സംഘടിപ്പിക്കാന്‍ ദേശീയനേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. സൂറത്ത് കോടതി വിധിക്കെതിരെ അടുത്തയാഴ്ച ആദ്യം തന്നെ പാർട്ടി  അപ്പീല്‍ നല്‍കും.

തിരുവനന്തപുരത്ത് കിഴക്കേകോട്ടയിലെ ഗാന്ധി പാർക്കിലാണ് സമരം. ജില്ലാ കേന്ദ്രങ്ങളിലെ സത്യാഗ്രഹം ഗാന്ധി പ്രതിമയ്ക്ക് മുൻപിലോ, പ്രത്യേകം തയ്യാറാക്കുന്ന ഗാന്ധി ഛായാചിത്രത്തിന് മുന്നിലോ ആയിരിക്കണമെന്നാണ് എഐസിസി നിർദേശം.  രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെയുള്ള  സത്യഗ്രഹത്തിൽ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ഉൾപ്പെടെ നേതാക്കൾ പങ്കെടുക്കും.

Congress to observe day long satyagraha across country