തൃശൂർ മതിലകത്തെ ബി.ജെ.പി പ്രവർത്തകരുടെ കള്ളനോട്ടടി കേസിൽ ഒളിവിലായിരുന്ന ഒ.ബി.സി മോർച്ച നേതാവ് അറസ്റ്റിൽ. ഒ.ബി.സി മോർച്ച കയ്പമംഗലം നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായ രാജീവ് ഏരാശെരിയെ തൃശൂരിലെ എൽത്തുരുത്തിൽ നിന്നാണ് പിടികൂടിയത്.
ബി.ജെ.പിയുടെ കൊടുങ്ങല്ലൂരിലെ പ്രാദേശിക നേതാക്കളായ രാജീവ് ഏരാശെരിയുടെയും സഹോദരൻ രാഗേഷിന്റെയും വീട്ടിൽ നിന്ന് ഒന്നര ലക്ഷത്തോളം രൂപയുടെ കള്ളനോടും നോടടിക്കാനുപയോഗിച്ച ഉപകരണങ്ങളും പിടികൂടിയിരുന്നു. യുവമോർച്ച നേതാവായ രാഗേഷിനെ അന്ന് തന്നെ അറസ്റ്റും ചെയ്തിരുന്നു. എന്നാൽ ഒളിവിൽ പോയ രാജീവിനെ നാല് ദിവസത്തെ തിരച്ചിലിനൊടുവിലാണ് ഇന്നലെ രാത്രി 10 മണിയോടെ പിടികൂടിയത്. തൃശൂർ നഗരത്തിന് സമീപമുള്ള എൽത്തുരുത്തിൽ സുഹുത്തിന്റെ വീട്ടിൽ നിന്നാണ് പിടികൂടിയത്. കള്ളനോട്ടടി പിടിച്ചതിന്റെ പിന്നാലെ ദതിരുവനന്തപുരത്തേക്ക് പോയ രാജീവ് രണ് ദിവസം മുൻപ് തൃശൂരിലെത്തി. ഇവിടെ ഒളിവിലിരുന്ന് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലാവുന്നത്. രാജീവിനെ ഇരിങ്ങാക്കുട ഡിവൈ.എസ്.പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. രാഗേഷും രാജീവും ചേർന്ന് കള്ളനോട്ടടിച്ച് തീരദേശ മേഖലയിലെ സാധാരണക്കാർക്ക് നൽകി കബളിപ്പിച്ച നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. മൂന്ന് മാസമായി നോട്ടടി നടത്തിയതായും സൂചനയുണ്ട്. രാജീവിനെ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് പൊലീസ് പ്രതീക്ഷ. നൊട്ടടിയിൽ കൂടുതൽ പേർക്ക് പങ്കുണ്ടൊയെന്നും അന്വേഷിക്കുന്നുണ്ട്. രാഗേഷ് പത്ത് ദിവസത്തക്ക് പൊലീസ് കസ്റ്റഡിയിലാണ്.