vincy-shine

ഫയല്‍ ചിത്രം

വിന്‍ സിയുടെ പരാതി ഗൂഢാലോചനയെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. സെറ്റില്‍ തന്നോടുള്ള എതിര്‍പ്പാണ് പരാതിക്ക് കാരണമെന്ന് ഷൈന്‍ മൊഴി നല്‍കി. വിന്‍ സിയുമായി മറ്റുപ്രശ്നങ്ങള്‍ ഇല്ലെന്നും ചോദ്യം ചെയ്യലില്‍ ഷൈന്‍ പറഞ്ഞു. ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയതിനാണ് ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നടി വിന്‍ സി അലോഷ്യസ് ഫിലിം ചേംബറിനും സിനിമയുടെ ഐ.സി.സിക്കും പരാതി നല്‍കിയത്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിലായിരുന്നു മോശം പെരുമാറ്റം. ദിവസം ഒരു നടൻ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്ന് വിൻ സി പറഞ്ഞിരുന്നു.

ഒന്നിച്ച് അഭിനയിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രമായിരുന്ന നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്നും സംവിധായകന്‍ ഉള്‍പ്പെടെ ക്ഷമ പറഞ്ഞതുകൊണ്ട് മാത്രമാണ് ആ സിനിമാ സെറ്റില്‍ പിന്നീട് തുടര്‍ന്നതെന്നുമാണ് വിന്‍ സി പറഞ്ഞത്. ലഹരി ഉപയോഗിച്ച ആളിൽ നിന്ന് തനിക്ക് നേരിട്ട് ദുരനുഭവം ഉണ്ടായെന്നും ആ സിനിമ പൂർത്തിയാക്കാൻ സംവിധായകൻ ഉൾപ്പടെയുള്ള ആളുകൾ ബുദ്ധിമുട്ടുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും വിന്‍സി വെളിപ്പെടുത്തിയിരുന്നു. ALSO READ: ‘ഉപയോഗിക്കുന്നത് മെത്താംഫെറ്റമിനും കഞ്ചാവും’; ഷൈനിന്‍റെ മൊഴി ഇങ്ങനെ...

അതേസമയം, ലഹരിക്കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ലഹരി ഉപയോഗം സ്ഥിരീകരിക്കാനുള്ള വൈദ്യപരിശോധന പൂര്‍ത്തിയായി. നഖവും മുടിയുമടക്കം അഞ്ച് സാംപിളുകള്‍ ശേഖരിച്ചു. ലഹരി ഉപയോഗിച്ചതിനും ഗൂഢാലോചനയ്ക്കുമാണ് ഷൈനിനെതിരേ കേസ് എടുത്തിരിക്കുന്നത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഷൈനിനെതിരെ ചുമത്തിയത്. വൈദ്യ പരിശോധന പൂര്‍ത്തിയായശേഷം ഷൈന്‍ ടോമിനെ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ തിരിച്ചെത്തിച്ചു. ALSO READ: സജീറുമായി സാമ്പത്തിക ഇടപാടിന് തെളിവ്; രാസലഹരി ഉപയോഗം സമ്മതിച്ച് ഷൈന്‍ ...

ഷൈനിനെ കാണാന്‍ മാതാപിതാക്കളും സഹോദരനും പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. മാധ്യമങ്ങളുടെ ചോദ്യത്തിന് വിചിത്രമറുപടിയാണ് ഷൈനിന്‍റെ സഹോദരന്‍ നല്‍കിയത്. ഷൈന്‍ ലഹരിവിമുക്തകേന്ദ്രത്തില്‍ ചികില്‍സ തേടിയതായി അറിയില്ലെന്നും പാലക്കാട്ടെ മാനസികാരോഗ്യകേന്ദ്രത്തില്‍ തന്നെ കൊണ്ടുപോയിട്ടുണ്ടെന്നും സഹോദരന്‍ ജോ ജോണ്‍ ചാക്കോ പറഞ്ഞു. കുറച്ചുദിവസമായി ചേട്ടനെ കണ്ടിട്ടില്ല. ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. ഞാന്‍ ഫോണ്‍ വിളിച്ചാലൊന്നും ആരും എടുക്കാറില്ല. ജാമ്യം കിട്ടിയാല്‍ ഷൈനിനെ കൊണ്ടുപോകുമെന്നും സഹോദരന്‍ പറഞ്ഞു. ALSO READ: ഹോട്ടലില്‍ നിന്ന് ഓടിയതെന്തിനെന്ന് പറഞ്ഞ് ഷൈന്‍, 4 മണിക്കൂര്‍ ചോദ്യം ചെയ്യല്‍; അറസ്റ്റ്...

അതേസമയം, ലഹരിക്കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മൊഴിയുടെ വിശദാംശങ്ങള്‍ മനോരമന്യൂസിന് ലഭിച്ചു. താന്‍ ഉപയോഗിക്കുന്നത് മെത്താംഫെറ്റമിനും കഞ്ചാവുമെന്നാണ് ഷൈന്‍ ടോമിന്‍റെ മൊഴി. ഒരുവര്‍ഷം മുന്‍പ് കൂത്താട്ടുകുളത്തെ ലഹരിവിമുക്തി കേന്ദ്രത്തില്‍ ചികില്‍സതേടിയിരുന്നു. 12 ദിവസത്തെ ചികില്‍സയ്ക്കുശേഷം പുറത്തുകടന്നെന്നും മൊഴിയില്‍ പറയുന്നു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവുകേസ് പ്രതി തസ്‍ലിമയെ അറിയാമെന്നും ഷൈന്‍ മൊഴി നല്‍കിയിട്ടുണ്ട്. പലതവണ തസ്‌ലിമയുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. തനിക്ക് ലഹരിമരുന്നെത്തിക്കുന്നത് സിനിമയിലെ അസിസ്റ്റന്‍റുമാര്‍ എന്നും ഷൈന്‍ മൊഴി നല്‍കി. ലഹരി ഇടപാടുകാരന്‍ സജീറുമായി ഷൈന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഇറങ്ങിയോടിയ ദിവസം സജീറുമായി 20,000 രൂപയുടെ ഇടപാടുണ്ടായിരുന്നു. എന്നാല്‍ ആ ദിവസം ലഹരി ഉപയോഗിച്ചില്ലെന്നാണ് ഷൈന്‍ മൊഴി നല്‍കിയിട്ടുള്ളത്.

ENGLISH SUMMARY:

Actor Shine Tom Chacko has claimed that actress Vincy Aloysius' complaint against him is a conspiracy. In his statement, Shine said the complaint was due to opposition he faced on the film set. He added during questioning that he had no other issues with Vincy. The actress had filed complaints with the Film Chamber and the Internal Complaints Committee (ICC) of the film regarding Shine's misbehavior under the influence of drugs. The incident reportedly took place on the set of the film Sutravaakyam. Vincy had earlier stated that a male actor behaved inappropriately with her while under the influence of drugs.