shine-tom-chacko-arrest-statement

ലഹരിക്കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മൊഴിയുടെ വിശദാംശങ്ങള്‍ മനോരമന്യൂസിന്. താന്‍ ഉപയോഗിക്കുന്നത് മെത്താംഫെറ്റമിനും കഞ്ചാവുമെന്നാണ് ഷൈന്‍ ടോമിന്‍റെ മൊഴി. ഒരുവര്‍ഷം മുന്‍പ് കൂത്താട്ടുകുളത്തെ ലഹരിവിമുക്തി കേന്ദ്രത്തില്‍ ചികില്‍സതേടിയിരുന്നു. 12 ദിവസത്തെ ചികില്‍സയ്ക്കുശേഷം പുറത്തുകടന്നെന്നും മൊഴിയില്‍. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവുകേസ് പ്രതി തസ്‍ലിമയെ അറിയാമെന്നും ഷൈന്‍ മൊഴി നല്‍കിയിട്ടുണ്ട്. പലതവണ തസ്‌ലിമയുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. തനിക്ക് ലഹരിമരുന്നെത്തിക്കുന്നത് സിനിമയിലെ അസിസ്റ്റന്‍റുമാര്‍ എന്നും ഷൈന്‍ മൊഴി നല്‍കി.

ലഹരി ഉപയോഗിച്ചതിനും ഗൂഢാലോചനയ്ക്കുമാണ് ഷൈനിനെതിരെ കേസ് എടുത്തിരിക്കുന്നത്. ഷൈനിന്റെ വൈദ്യപരിശോധന പൂര്‍ത്തിയായി കഴിഞ്ഞു. നഖവും മുടിയുമടക്കം സാംപിളുകളും എടുത്തു. ലഹരി ഇടപാടുകാരന്‍ സജീറുമായി ഷൈന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഇറങ്ങിയോടിയ ദിവസം സജീറുമായി 20,000 രൂപയുടെ ഇടപാടുണ്ടായിരുന്നു. എന്നാല്‍ ആ ദിവസം ലഹരി ഉപയോഗിച്ചില്ലെന്ന് ഷൈന്‍ മൊഴി നല്‍കിയിട്ടുള്ളത്. ALSO READ: സജീറുമായി സാമ്പത്തിക ഇടപാടിന് തെളിവ്; രാസലഹരി ഉപയോഗം സമ്മതിച്ച് ഷൈന്‍...

ലഹരി ഉപയോഗിച്ചതിനും ഗൂഢാലോചനയ്ക്കും പുറമേ തെളിവുനശിപ്പിച്ചതിനും ഷൈന്‍ ടോമിനെതിരെ കേസെടുത്തിട്ടുണ്ട്. ഹോട്ടലില്‍നിന്ന് ഓടിരക്ഷപ്പെട്ടത് തെളിവുനശിപ്പിക്കാനെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞപ്പോളാണ് ലഹരി ഉപയോഗം ഷൈന്‍ സമ്മതിക്കുന്നത്. ALSO READ: ഹോട്ടലില്‍ നിന്ന് ഓടിയതെന്തിനെന്ന് പറഞ്ഞ് ഷൈന്‍, 4 മണിക്കൂര്‍ ചോദ്യം ചെയ്യല്‍; അറസ്റ്റ്...

ENGLISH SUMMARY:

Details of the statement given by actor Shine Tom Chacko, who was arrested in a drug case, have been accessed by Manorama News. According to Shine's statement, he used methamphetamine and cannabis. He reportedly sought treatment at a de-addiction centre in Koothattukulam a year ago. After undergoing treatment for 12 days, he left the facility. Shine also admitted to knowing Tasleema, the accused in the Alappuzha hybrid cannabis case, and said he had contacted her multiple times over the phone. He further stated that the drugs were supplied to him by assistants from the film industry.