പഹല്‍ഗാമില്‍ കൊല്ലപ്പെട്ട നാവികേസന ഉദ്യോഗസ്ഥന്‍ വിനയ് നര്‍വലിനു അന്ത്യാഞ്ജലി. ഭര്‍ത്താവിന്‍റെ മൃതശരീരത്തില്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ ഭാര്യ ഹിമാന്‍ഷി, കണ്ണീരടക്കി വിളിച്ചു... ജയ്ഹിന്ദ്. കൊച്ചി ദക്ഷിണ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥനാണ് വിനയ് നര്‍വല്‍ . ഇരുവരും മധുവിധു ആഘോഷിക്കാനാണ് പഹല്‍ഗാമിലെത്തിയത് .
നടുക്കം മാറാതെ, ഭര്‍ത്താവിനു വെടിയേറ്റതിനു പിന്നാലെ സഹായം തേടുന്ന നവവധു ഹിമാന്‍ഷിയുടെ ദൃശ്യം ആ നിമിഷങ്ങളുടെ എല്ലാ ദയനീയതയും ഭീകരതയും തെളിയിക്കുന്നു. സഹായിക്കണമെന്ന് കരഞ്ഞു പറയുന്ന ഹിമാന്‍ഷി അടക്കമുള്ളവരെ ആശ്വസിപ്പിക്കുന്ന നാട്ടുകാരന്റെ ശബ്ദവും കേള്‍ക്കാം.
Read Also: സേനകള്‍ സജ്ജമാകണം; പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്ക് ഇന്ത്യ
ആഘോഷത്തില്‍ മുഴുകിയവര്‍ക്കുനേരെ പാഞ്ഞെത്തുകയായിരുന്നു വെടിയുണ്ടകള്‍. ഭർത്താവിനു വെടിയേറ്റതിനു പിന്നാലെ സഹായം തേടുന്ന നവവധു ഹിമാൻഷി, ഭർത്താവിനെ കൊന്നവരോടു തന്നെയും കൊല്ലാൻ പറയുന്ന പല്ലവി, എല്ലാവരും നേരിടേണ്ടിവന്നത് സമാനതകളില്ലാത്ത ക്രൂരതയായിരുന്നു. സഹായത്തിനെത്തിയ നാട്ടുകാര്‍ മാത്രമായിരുന്നു ഏക ആശ്വാസമെന്ന് ദൃശ്യങ്ങള്‍ പറയുന്നു
വെടിയൊച്ച കേട്ട പലര്‍ക്കും മനസിലായില്ല, എന്താണ് സംഭവിക്കുന്നതെന്ന്, വെടിയൊച്ച കേട്ടിടും ഒന്നുമറിയാതെ കളികള്‍ തുടര്‍ന്ന കുഞ്ഞുങ്ങള്‍.. അങ്ങനെ, നെഞ്ചുലയ്ക്കുന്നതാണ് പുറത്തുവരുന്ന ഓരോ ദൃശ്യങ്ങളും