ഐ ഫോണില്‍ പറഞ്ഞത് വിഴുങ്ങി; മുഖം നഷ്ടമാകുന്നത് ആർക്ക്?

രമേശ് ചെന്നിത്തലയ്ക്ക് സ്വപ്ന സുരേഷ് യുഎഇ കോണ്‍സുലേറ്റിന്റെ ചടങ്ങില്‍ ഐഫോണ്‍ കൈമാറി. ലൈഫ് മിഷന്‍ കേസിലെ പ്രതി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് നല്‍കിയ ഹര്‍ജിയിലെ ഈ പരാമര്‍ശം പെട്ടെന്നൊരു കൊടുങ്കാറ്റുണ്ടാക്കി. ചെന്നിത്തല പ്രോട്ടോക്കോള്‍ ലംഘിച്ചു, കെടി.ജലീല്‍ രാജിവയ്ക്കണമെന്ന് നിലപാടെടുത്തവര്‍ ചെന്നിത്തലയുടെ രാജിയും ആവശ്യപ്പെടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിതന്നെ നിലപാട് പ്രഖ്യാപിച്ചു. പിന്നാലെ ഫോണ്‍ കിട്ടിയയാളുടെ പേരുമായി ചെന്നിത്തല രംഗത്ത്, സന്തോഷ് ഈപ്പനെതിരെ നിയമനടപടിയും പ്രഖ്യാപിച്ചു. വിവാദമങ്ങനെ നില്‍ക്കുമ്പോള്‍ സന്തോഷ് ഈപ്പനെ വിജിലന്‍സ് ചോദ്യംചെയ്യുന്നു. സന്തോഷ് ഹൈക്കോടതിയില്‍ പറഞ്ഞത് വിഴുങ്ങുന്നു. സ്വപ്ന ആവശ്യപ്പെട്ട പ്രകാരം ഫോണ്‍ വാങ്ങിക്കൊടുത്തു, പക്ഷെ അത് ചെന്നിത്തലയ്ക്ക് കൊടുത്തോയെന്ന് അറിയില്ല. അപ്പോള്‍ ഈ വിവാദത്തില്‍ മുഖം നഷ്ടമാകുന്നത് ആര്‍ക്കാണ്?