സന്യാസിയായ മകനുമായി അവിഹിതം; ചതി; ഭാര്യയെ കയ്യോടെ പൊക്കി ഭര്‍ത്താവ്

image credits

സന്യാസിയായ തന്‍റെ ദത്തുപുത്രനുമായി കിടക്ക പങ്കിട്ട ഭാര്യയെ കയ്യോടെ പൊക്കി ഭര്‍ത്താവ്. തായ്‌ലന്‍റിലെ അറിയപ്പെടുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയിലെ പ്രവര്‍ത്തകയും ഉന്നതസ്ഥാനം കൈകാര്യം ചെയ്തിരുന്നതുമായ യുവതി രാഷ്ട്രീയപരമായും ഇതോടെ പ്രതിരോധത്തിലായി. ഭാര്യയുടെ ചില പ്രവര്‍ത്തികളില്‍ സംശയം തോന്നി ഭര്‍ത്താവ് നടത്തിയ അന്വേഷണത്തിലാണ് അവിഹിതബന്ധം കണ്ടെത്തിയത്. ഇരുപത്തിനാലുകാരനായ ഇദ്ദേഹത്തിന്‍റെ ദത്തുപുത്രനുമായി ഭാര്യയെ കിടക്കയില്‍ വച്ചാണ് പിടികൂടിയത്.

കഴിഞ്ഞ വര്‍ഷമാണ് ദമ്പതികള്‍  ആരാധനാലയത്തില്‍ നിന്ന് മകനായി ഒരാളെ ദത്തെടുത്തത്. അതിനുശേഷം കുടുംബത്തിലുണ്ടായ മാറ്റങ്ങള്‍ വലുതായിരുന്നുവെന്നാണ് ഭര്‍ത്താവ് പറയുന്നത്. സംശയങ്ങള്‍ ചെന്നുനിന്നത് ദത്തുപുത്രനിലാണ്. ഭാര്യയ്ക്ക് കുറ്റബോധമുണ്ടെന്നും പറ്റിയ തെറ്റില്‍ അവര്‍ ഖേദിക്കുന്നുമുണ്ടെന്ന് പറഞ്ഞ അദ്ദേഹം സന്യാസിയായ ദത്തുപുത്രനെതിരെയാണ് വിരല്‍ ചൂണ്ടുന്നത്. ഭാര്യയെ വഞ്ചിക്കുകയായിരുന്നുവെന്നും നിലവില്‍ അയാളെ കാണാനില്ലെന്നുമാണ് ഭര്‍ത്താവ് പറയുന്നത്.

മുറിയില്‍ സ്ഥാപിച്ച ഒളിക്യാമറയിലൂടെ ഭര്‍ത്താവ് ഭാര്യയുടെയും മകന്‍റെയും സ്വകാര്യദൃശ്യങ്ങളടക്കം പകര്‍ത്തി. എന്നാല്‍ രണ്ടുപേരും സംസാരിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഭാര്യ പറയുന്നത്. ദൃശ്യങ്ങള്‍ കാട്ടി ‘ഇപ്പോള്‍ നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും സന്തോഷമായില്ലേ’ എന്നായിരുന്നു ഭര്‍ത്താവിന് ഇതിനുള്ള മറുപടി. ഭാര്യയ്ക്ക് സ്വര്‍ണവും സമ്മാനങ്ങളും നല്‍കുമായിരുന്നു, സന്തോഷവതിയായി നോക്കുമായിരുന്നു എന്നിട്ടും താന്‍ വഞ്ചിക്കപ്പെട്ടുവെന്നാണ് ഭര്‍ത്താവ് പറയുന്നത്. 

സംഭവം പുറത്തറിഞ്ഞതോടെ പാര്‍ട്ടിക്കുള്ളിലും ഭാര്യയ്ക്കെതിരായ നടപടികളുണ്ടായി. നിലവില്‍ ഇവരെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണെന്നാണ് വിവരം. 64 വയസ്സുകാരനായ ഭര്‍ത്താവ്, 45കാരിയായ ഭാര്യ. ഇവര്‍ 24 വയസ്സുള്ള ഒരു സന്യാസിയെ ദത്തെടുക്കുന്നു. എതോ സീരിയല്‍ കഥപോലെയുണ്ട് ഇത് കേള്‍ക്കാന്‍ എന്നാണ് സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനങ്ങള്‍ ഉയരുന്നത്.

Thai politician's husband catches her in bed with adopted son who is a monk.