ബുദ്ധസന്യാസികൾ നടത്തുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തനിക്ക് നേരത്തേ അറിയാമായിരുന്നവെന്നും അതൊരു പുതിയ കാര്യമല്ലെന്നും ദലൈലലാമ. ‘25 വർഷം മുൻപു തന്നെ എന്നോട് ഒരാൾ ഒരു ബുദ്ധഗുരു നടത്തിയ ലൈംഗികാതിക്രമത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ബുദ്ധമതപഠനങ്ങളെ മുഖവിലക്കെടുക്കാത്തവരാണ് ഇത്തരം അതിക്രമങ്ങൾ നടത്തുന്നത്. ഇപ്പോൾ ഇത്തരം കാര്യങ്ങൾ എല്ലാവരും അറിയാൻ തുടങ്ങിയതോടെ ആളുകൾക്ക് അൽപം മാനക്കേട് ഉണ്ടാകാൻ തുടങ്ങി..’ ദലൈലാമ പറഞ്ഞുനിർത്തി.
നെതർലാന്‍ഡിലെത്തുന്ന ദലൈലാമയെ നേരിട്ടുകണ്ട് സംസാരിക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിരയായവർ നിവേദനം സമർപ്പിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ദലൈലാമയുടെ പ്രതികരണം. ഇത്തരം അനീതികൾക്കെതിരെ നടപടിയെടുക്കുന്ന കാര്യം ചർച്ച ചെയ്യുമെന്നും ദലൈലാമ അറിയിച്ചു.