തുളസിക്കതിരിനു പിന്നില്‍ മരംകയറ്റ തൊഴിലാളി; മനം നിറഞ്ഞ് ഗാനരചയിതാവ്

തുളസിക്കതിർ നുള്ളിയെടുത്തു കണ്ണന്നൊരു മാലയ്ക്കായി എന്ന ഭക്തി ഗാനം വൈറലാണ്. ഒട്ടേറെ പേര്‍ വ്യത്യസ്ത രീതിയില്‍ ആലപിച്ച ആ ഗാനം എഴുതിയത് ആരാണെന്ന് അറിയുമോ. കൊല്ലം കരുനാഗപ്പള്ളിയിലുള്ള ഒരു സാധാരണക്കാരനായ മരംകയറ്റ തൊഴിലാളിയാണ് ഗാനരചയിതാവ്. 

ഈ പാട്ട് കേള്‍ക്കാത്ത മലയാളികള്‍ കുറവായിരിക്കും. തൃക്കൊടിത്താനം സച്ചിദാനന്ദനും മറ്റു കലാകാരന്‍മാരും പാടിയത് എല്ലാവരും നേഞ്ചേറ്റിയതാണ്. എന്നാല്‍ ഇതൊന്നും പാട്ടിന്റെ രചയിതാവ് അറിഞ്ഞിരുന്നില്ല. ഒടുവില്‍ ആ കലാകാരനെ കണ്ടെത്തി. തൊടിയൂര്‍ സ്വദേശി സഹദേവന്‍.മരംക്കയറ്റ തൊഴിലാളിയായിരുന്ന സഹദേവന്‍ മുപ്പത്തിയഞ്ചു വര്‍ഷം മുന്‍പ് എഴുതിയ വരികളാണ് ചില മാറ്റങ്ങള്‍ വരുത്തി എല്ലാവരും പാടിയത്.

കുറച്ച് അധികം ഭക്തിഗാനങ്ങള്‍ സഹദേവന്‍ കുറിച്ചുവെച്ചിട്ടുണ്ട്. അതൊക്കെ ആരെങ്കിലും പാടി വൈറലാക്കുന്നതില്‍ എണ്‍പത്തിരണ്ടുകാരന് സന്തോഷമേയുള്ളു.