ഇനി താണ്ടാൻ കിളിമഞ്ജാരോ; ഒറ്റക്കാലിൽ പിന്നിട്ട ദൂരങ്ങൾ; ജീവിതം പറഞ്ഞ് നീരജ്

അധികമാരും തിരഞ്ഞെടുക്കാത്ത വഴികൾ, കയറാൻ പേടിക്കുന്ന കൊടുമുടികള്‍, താണ്ടാൻ കഴിയാത്ത ദൂരങ്ങൾ – ദുർഘടമായതിനെ ശീലങ്ങളാക്കി ഒപ്പം കൂട്ടിയ കഥയാണ് നീരജിന്റേത്. എട്ടാം വയസ്സിൽ വില്ലനായെത്തിയ അർബുദം ഒരു കാലെടുത്തിട്ടും നീരജ് തളർന്നില്ല. സ്വപ്നങ്ങളെ കൂടുതൽ കരുത്തോടെ നെഞ്ചോടുചേർത്തു. 

അന്താരാഷ്ട്ര പാരാബാഡ്മിന്റണിൽ ഒന്നാമതെത്തുന്ന ഏക മലയാളി നീരജ് ആണ്. കയറിത്തീർത്ത കാടും മലയും, സൈക്കിളിൽ ചവിട്ടിത്തീര്‍ത്ത ദൂരങ്ങളും നൽകിയ ഊർജവുമായി നീരജ് കുതിക്കുകയാണ്.  നീരജിന്റെ കഥ കാണാം.