‘കഴിക്കുന്നത് ഭർത്താവിന്റെ ചിതാഭസ്മം മാത്രം; ആ രുചി’; വെളിപ്പെടുത്തൽ; വിചിത്രം

മരിച്ചുപോയ ഭർത്താവിന്റെ ചിതാഭസ്മം മാത്രമാണ് താൻ കഴിക്കുന്നതെന്ന് വാദിച്ച് സ്ത്രീ. പോകുന്നിടത്തൊക്കെ ഭർത്താവിന്റെ ചിതാഭസ്മം കൊണ്ട് പോകുമെന്നും ഇവർ പറയുന്നു. യു.കെ സ്വദേശിനിയായ കാസി എന്ന 26–കാരിയാണ് വിചിത്രവാദം ഉന്നയിക്കുന്നത്. 2019–ലാണ് കാസിയുയെും സീനിന്റെയും വിവാഹം്. രണ്ട് മാസം മുമ്പാണ് സീൻ ആസ്മ മൂലം മരണമടഞ്ഞത്. 

'ഭർത്താവിന്റെ മരണത്തോടെ എന്റെ ലോകം അവസാനിച്ചതായി തോന്നി. അതോടെ പോകുന്നിടത്തൊക്കെ അദ്ദേഹത്തിന്റെ ഭൗതിക അവശിഷ്ടം കൂടെ കൊണ്ടുപോകുന്നത് പതിവായി. കടകളിൽ പോകുമ്പോഴും, സിനിമയ്ക്ക് പോകുമ്പോഴും, എവിടെ പോയാലും ഭർത്താവിന്റെ ഭൗതികാവശിഷ്ടം അടങ്ങുന്ന ബോക്സ് കയ്യിൽ കരുതും.'. കാസി ടെലിവിഷൻ ഷോയിൽ പറഞ്ഞതാണ് ഇക്കാര്യം. 

പിന്നീടാണ് മറ്റൊരു കാര്യവും കാസി വെളിപ്പെടുത്തിയത്. ഇടയ്ക്കിടയ്ക്ക് ബോക്സിലുള്ള അവശിഷ്ടം താൻ കഴിക്കാറുണ്ടെന്നാണ് ഇവർ പറയുന്നത്. 'ഭർത്താവിന്റെ സംസ്കാരത്തിന് ശേഷം അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം ഒരു ബോക്സിലാക്കിയാണ് എന്റെ കയ്യിൽ തന്നത്. അതിൽ കുറച്ച് കയ്യിൽ പറ്റിയിരുന്നു. അത് കളയാൻ മനസ്സ് വന്നില്ല. അതിനാൽ ഞാനെന്റെ വിരലുകൾ നക്കിതുടച്ചു. അതായിരുന്നു തുടക്കം. ഞാൻ അദ്ദേഹത്തിനെ തന്നെ കഴിക്കുന്നതായി തോന്നി. പിന്നീട് അത് നിർത്താനായില്ല. ഇപ്പോൾ രണ്ട് മാസമായി. ഇപ്പോഴും ഞാനെന്റെ ഭർത്താവിനെ കഴിക്കുകയാണ്. അഴുകിയ മുട്ട, മണൽ, മണൽ കടലാസ് എന്നിവയുടെ രുചിയാണ് എനിക്ക് ലഭിക്കുന്നത്. പക്ഷേ ആ രുചി എനിക്ക് ഇഷ്ടമാണ്. അവനിൽ നിന്ന് ഒരിക്കലും അകലാൻ ആഗ്രഹിക്കാത്തതിനാൽ ഞാൻ ഇത് തുടരുന്നു. രണ്ട് മാസം കൊണ്ട് എന്റെ ഭാരമൊക്കെ കുറഞ്ഞു. കാരണം ഞാൻ മറ്റൊന്നും കഴിക്കുന്നില്ല'. കാസിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഇങ്ങനെ. 

എന്നാൽ‌ ബോക്സിൽ ഇനി കുറച്ച് പൊടി മാത്രമേ ബാക്കിയുള്ളൂ. അതുകൂടി തീർന്നാല്‍ താൻ എന്ത് ചെയ്യുമെന്നാണ് കാസിയുടെ ചിന്ത. എന്നായാലും അദ്ദേഹത്തെ കഴിക്കുന്നത് നിർത്തണമല്ലോ എന്നും കാസി പറയുന്നു.