അന്യപുരുഷന്‍റെ കൂടെ അവള്‍ തെണ്ടിനടന്നു; നിര്‍ഭയയെ അധിക്ഷേപിച്ച് മുജാഹിദ് ബാലുശ്ശേരി, പ്രസംഗം

നിർഭയ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് അന്യപുരുഷന്റെ ഒപ്പം ഇറങ്ങിനടന്നതിനാലാണെന്ന്് പ്രഭാഷകനായ മുജാഹിദ് ബാലുശേരി. സ്ത്രീധർമം മറന്ന് കാമുകനോടൊപ്പം അബദ്ധസഞ്ചാരത്തിനിറങ്ങിയതിനാലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീവിരുദ്ധപ്രസംഗമോ എന്ന തലക്കെട്ടില്‍ മുജാഹിദ് ബാലുശ്ശേരി ഒഫീഷ്യല്‍ എന്ന പേജിലാണ് പ്രസംഗം പോസ്റ്റ് ചെയ്തത്.

 മനുസ്മൃതിയിലെ ന സ്ത്രീ സ്വാതന്ത്ര്യമർഹതി എന്ന വാചകം ഉദ്ദരിച്ചുകൊണ്ടാണ് മുദാഹിദ് ബാലുശേരി പ്രസംഗം ആരംഭിക്കുന്നത്. മണിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന സർവ്വ മത സമ്മേളനത്തിലാണ് വിവാദ  പ്രഭാഷണം. ഭാര്യയുടെ സൗന്ദര്യം ഭർത്താവിന് മാത്രം ആസ്വദിക്കാനുള്ളതാണെന്നും അത് അന്യപുരുഷന്മാർ ആസ്വദിക്കാൻ പുറമ്പോക്ക് ഭൂമിയല്ലെന്നും പ്രഭാഷണത്തില്‍ പറയുന്നു.  

നിർഭയയ പെൺകുട്ടിയും മറന്നത് ഭർത്രാ രക്ഷതി യൗവനേ എന്നതാണ്. അന്യപുരുഷന്റെ കൂടെ രാത്രി അവൾ തെണ്ടി നടന്നു. ആരും അത് കണ്ടില്ല. കൂടെയുണ്ടായിരുന്നയാളെ തച്ചൊതുക്കാനും അവളെ ബലാത്സംഗം ചെയ്യാനും അവസരമുണ്ടാക്കിയത് ആ പെൺകുട്ടിയാണ്.– ബാലുശേരിയുടെ പ്രസംഗം സമൂഹമാധ്യമത്തില്‍ കടുത്ത രോഷമാണ് ഉയര്‍ത്തുന്നത്.