കാലിക്കറ്റ് സർവകലാശാല ഫുട്ബോൾ ചാംപ്യൻമാർ; ജലന്തർ സന്ത് ബാഗിനെ തോൽപ്പിച്ചു

കാലിക്കറ്റ് സർവകലാശാല അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബോൾ ചാംപ്യൻമാർ. ജലന്തർ സന്ത് ബാഗ് സർവകലാശാലയെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ചായിരുന്നു കാലിക്കറ്റിന്റെ നേട്ടം. പതിനൊന്നാം വട്ടമാണ് കാലിക്കറ്റ് നേട്ടം കൈവരിക്കുന്നത്.സെമിയിൽ ദക്ഷിണ മേഖല ചാംപ്യൻമാരായ എം.ജി. സർവകലാശാലയെ പരാജയപ്പെടുത്തിയ അതേമികവ് ഫൈനലിലും ആവർത്തിച്ചാണ് കാലിക്കറ്റ് ജേതാക്കളായത്. 2018നു ശേഷം അഖിലേന്ത്യ ടൂർണമെന്റിൽ മറ്റൊരു വിജയം കൂടി.

18 ആം മിനിറ്റിൽ  യു.കെ. നിസാമുദീനും 22 ആം മിനിറ്റിൽ മുഹമ്മദ് ഷഫ്നീ തുമാണ് കാലിക്കറ്റിനായി സ്കോർ ചെയ്തത്.ജയത്തോടെ അഖിലേന്ത്യ അന്തർ സർവകലാശാല ടൂർണമെന്റിൽ കൂടുതൽ തവണ ചാപ്യംൻമാരുകുന്ന നേട്ടവും കാലിക്കറ്റ് സ്വന്തമാക്കി. സതീവൻ ബാലനാണ് കാലിക്കറ്റ് ടീമിന്റെ പരിശീലകൻ. 16 ടീമുകളാണ് ചാപ്യംൻഷിപ്പിൽ പങ്കെടുത്തത്.