നിരീക്ഷണത്തിലിരിക്കുന്ന പെൺകുട്ടിയുടെ വീട് ആക്രമണം; 6 പ്രതികൾ; നാലും സിപിഎം പ്രവർത്തകർ

പത്തനംതിട്ട തണ്ണിത്തോട്ടിൽ നിരീക്ഷണത്തിലിരിക്കുന്ന പെൺകുട്ടിയുടെ വീട് ആക്രമിച്ച കേസിൽ മൂന്നു പേരെ അറസ്റ്റു ചെയ്തു. ഇവരുൾപ്പെടെ ആറു പേർക്കെതിരെ പൊലീസ് കേസെടുത്തു. ഭീക്ഷണിയുണ്ടെന്നു കാട്ടി പെൺകുട്ടി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയതിന് പിന്നാലെ ആയിരുന്നു ആക്രമണം

കേസെടുത്ത ആറുപേരും തണ്ണിത്തോട് സ്വദേശികളാണ്. ഇതിൽ നാലുപേർ സി.പി.എം പ്രവർത്തകരാണ്. നിരീക്ഷണത്തിലുള്ള പെൺകുട്ടിയുടെ അച്ഛൻ പുറത്തിറങ്ങി നടക്കുന്നു എന്നതായിരുന്നു ആക്രമണകാരണം. 

ഭീഷണി ഉയർന്നതിനെ തുടർന്ന് പെൺകുട്ടി മുഖ്യമന്ത്രിയ്ക്ക് പരാതി അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ വീടിൻ്റെ ജനൽ ചില്ല് തകർന്നു. വീടിൻ്റെ വാതിലും തകർത്തു. കോയംമ്പത്തൂരിൽ നിന്നെത്തിയ പെൺകുട്ടി ഏതാനും ദിവസമായി നിരീക്ഷണത്തിലാണ്.