കല്ല്യാണത്തലേന്ന് മുങ്ങിയ വരനെ 3 കൊല്ലത്തിനു ശേഷം പൊലീസ് പൊക്കി

കല്ല്യാണത്തലേന്ന് രാത്രി മുങ്ങിയ വരനെ 3 കൊല്ലത്തിനു ശേഷം നെടുങ്കണ്ട‌ത്തു നിന്നു പൊലീസ് പൊക്കി. ഉദയത്തുംവാതിൽ സ്വദേശിയായ യുവാവിന്റേയും ചേപ്പനം സ്വദേശിനിയുടേയും പ്രേമവിവാഹം ഇരുവീട്ടുകാരുടെയും അറിവോടെ നിശ്ചയിച്ചിരുന്നത് 2017ലായിലുന്നു. കല്ല്യാണപ്പന്തലും സദ്യയും എല്ലാം ഒരുക്കിയതിനു ശേഷമാണ് വരൻ മുങ്ങിയ വിവരം അറിയുന്നത്.

വധുവിന്റെ വീട്ടുകാർ 5 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകി. ഇയാളെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ അന്വേഷണം നടക്കുമ്പോഴാണ് നെടുങ്കണ്ടത്ത് കണ്ടെത്തിയത്. വീട്ടുകാർക്ക് താൽപര്യം ഇല്ലാത്തതിനാലാണ് വിവാഹം കഴിക്കാതെ മുങ്ങിയതെന്ന് ഇയാൾ പറഞ്ഞു. കോടതി ജാമ്യം അനുവദിച്ചു.