മോഷണക്കുറ്റം ആരോപിച്ച് യുവതിയെ എട്ടു മണിക്കൂര്‍ കടയില്‍ പൂട്ടിയിട്ടു; സംഘര്‍ഷം

മോഷണക്കുറ്റം ആരോപിച്ച് യുവതിയെ എട്ടു മണിക്കൂര്‍ കടയില്‍ പൂട്ടിയിട്ടത് കോഴിക്കോട് നാദാപുരത്ത് സംഘര്‍ഷത്തില്‍ കലാശിച്ചു. സംഭവത്തില്‍ നാദാപുരം പൊലിസ് കടയിലെ രണ്ടു ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. യുവതി നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്

നാദാപുരം വെള്ളൂര്‍ സ്വദേശിനിയാണ് സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരുടെ അതിക്രമത്തിന് ഇരയായത്. രാവിലെ വീട്ടു സാധനങ്ങള്‍ വാങ്ങാനാണ് യുവതി എത്തിയത്.,മുളക് പൊടിപാക്കറ്റ് മോഷ്ടിച്ചെന്നു പറഞ്ഞാണ് കടയിലെ ജീവനക്കാര്‍ തടഞ്ഞുവച്ചത്. എട്ടുമണിക്കൂറോളം യുവതി ഇങ്ങനെ മുറിയില്‍ കഴിഞ്ഞു. വൈകുന്നേരം പൊലിസ് എത്തിയാണ് മോചിപ്പിച്ചത്.മര്‍ദനമേറ്റതായി യുവതി പൊലിസില്‍ പരാതിപ്പെട്ടിട്ടുണ്ട്.

ഈ സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഇതേ സ്ഥാപനത്തിന്റെ കല്ലാച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് അടപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. നാട്ടുകാരും പൊലീസും തമ്മില്‍ ഏറെ നേരം വാക്കുതര്‍ക്കം ഉണ്ടായി. യുവതിയെ തടഞ്ഞുവച്ച സംഭവത്തിലാണ് കടയിലെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്.