ലൈംഗിക വിദ്യാഭ്യാസം നൽകാനെന്ന പേരിൽ പിതാവ് പതിനാറുകാരിയെ പീഡിപ്പിച്ചു

പ്രായപൂര്‍ത്തിയാകാത്ത മകളെ പിതാവ്  രണ്ട് വര്‍ഷത്തോളം പീഡനത്തിനിരയാക്കിയതായി പരാതി. ബെംഗളൂരുവിലെ ബനശങ്കരിയാലാണ് സംഭവം. നാല‍്പത്തഞ്ചുകാരനായ പിതാവി ആമിര്‍ ഒളിവിലാണ്. ലൈംഗിക വിദ്യാഭ്യാസം നൽകാനെന്ന പേരിലായിരുന്നു പീഡനം. 2016 ൽ പെൺകുട്ടിക്ക് 14 വയസുളളപ്പോഴാണ് ഇയാൾ ആദ്യമായി പീഡനത്തിന് ഇരയാക്കിയത്. രണ്ട് വർഷമായി ഇയാൾ പീഡനം തുടർന്നു. 

ഒാട്ടോറിക്ഷ ഡ്രൈവറായ ആമിര്‍ സ്കൂള്‍ വിട്ട് തിരികെ വീട്ടിലെത്തുമ്പോളാണ് മകളെ പീഡനത്തിനിരയാക്കിയിരുന്നത്.  ജോലിക്കായി പുറത്ത് പോകുന്ന ഭാര്യ എറെ വൈകിമാത്രമേ വീട്ടിലെത്തിയിരുന്നുള്ളൂ. കുട്ടി വിവരം അമ്മയോട് പറയുമെന്ന് പറഞ്ഞതോടെ, സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ മകളെ ഭീഷണിപ്പെടുത്തി. ഒടുവില്‍ കഴിഞ്ഞദിവസമാണ് കുട്ടി അമ്മയോട് പീഡനവിവരം തുറന്ന് പറഞ്ഞത്. 

ഇതോടെ ജോലികഴിഞ്ഞെത്താന്‍ എറെ വൈകുമെന്ന് ഭര്‍ത്താവിനെ അറിയിച്ച ശേഷം, അമ്മ പതിവിലും നേരത്തെ വീട്ടില്‍ തിരികെയത്തി, പീഡനശ്രമം നേരില്‍ക്കണ്ടതോടെ കുട്ടിയേയും കൂട്ടി അമ്മ ബനശങ്കരി പൊലീസ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പൊലീസ് ഉടന്‍ വീട്ടിലെത്തിയെങ്കിലും ആമിര്‍ കടന്നുകളഞ്ഞു.  ഒളിവില്‍ പോയ ആമിറിനായി പൊലീസ് തിരച്ചില്‍ ഉൗര്‍ജിതമാക്കിയിട്ടുണ്ട്.