അപേക്ഷ പൂരിപ്പിക്കുമ്പോൾ കുടിക്കാൻ പാനീയം നൽകി; മയക്കുണർന്നപ്പോൾ പൂർണനഗ്ന

എഞ്ചിനീയറിംഗ് കഴിഞ്ഞ് ജോലിക്കു വേണ്ടി കാത്തിരിക്കുന്ന യുവതികളെ തേടിപ്പിടിച്ച് പരീശീലനം വാഗ്ദാനം െചയ്ത് നഗ്നഫോട്ടോകൾ എടുത്ത് ഭീഷണിപ്പെടുത്തിയിരുന്ന ഐടി സ്ഥാപന ഉടമ പൊലീസ് പിടിയിൽ. സേലൈയാര്‍ സ്വദേശിയായ 35 കാരന്‍ അഴകു സുന്ദരം എന്ന സെന്തില്‍ രാജയാണ് അറസ്‌റിലായത്. മാനഹാനി ഭയന്ന് പലരും സംഭവം പുറത്ത് പറയാതിരുന്നത് തട്ടിപ്പ് വ്യാപിക്കാൻ ഇടയാക്കി.  ജോലി തേടിവരിയും ഇരയാക്കപ്പെടുകയും ചെയ്ത ഒരു ഉദ്യോഗാര്‍ത്ഥിയുടെ പരാതിയിലാണ്  അറസ്റ്റ്. 

സ്‌കൈലൈന്‍ ടെക്‌നോളജീസ് ലിമിറ്റഡ് എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായിരുന്ന അഴകു സുന്ദരം ഈ വര്‍ഷം ആദ്യം ട്രിച്ചിയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവും ജോലിയും വാഗ്ദാനം ചെയ്തിരുന്നു.നഗരത്തിലെ ഓഫീസിലേക്ക് വിളിക്കുകയും അവരില്‍ നിന്നും 10,000 മുതല്‍ 20,000 രൂപ വരെ വാങ്ങുകയും ചെയ്തിരുന്നു.  

പരാതി നൽകിയ വിദ്യാർത്ഥിനിയെ അഴകു സുന്ദരം ഓഫിസിൽ വിളിച്ചു വരുത്തി. 20,000 രൂപ വാങ്ങിയ ശേഷം പെൺകുട്ടിയോട് അപേക്ഷ ഓഫിസിൽ വച്ച് പൂരിപ്പിച്ചു നൽകാൻ ആവശ്യപ്പെട്ടു. അഴകു സുന്ദരം നൽകിയ ശീതളപാനീയം നൽകിയ പെൺകുട്ടിയുടെ ബോധം മറഞ്ഞു. പിന്നീട് പെണ്‍കുട്ടി എഴുന്നേല്‍ക്കുമ്പോള്‍ മറ്റൊരു മുറിയില്‍ ആയിരുന്നു. തനിച്ച് പൂര്‍ണ്ണമായും നഗ്നയാക്കപ്പെട്ട നിലയില്‍ ആയിരുന്നു പെണ്‍കുട്ടി കിടന്നിരുന്നത്. പെണ്‍കുട്ടിയില്‍ നിന്നും പണം കൈപ്പറ്റിയിട്ട് ജോലിയൊന്നും ശരിയാക്കി നല്‍കാതിരുന്നതോടെ യുവതി പണം തിരികെ ആവശ്യപ്പെട്ടു. അപ്പോള്‍ പെണ്‍കുട്ടിയുടെ നഗ്നഫോട്ടോ കാട്ടി ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുമെന്ന് സുന്ദരം ഭീഷണി ഉയര്‍ത്തി. ഇതോടെ പെൺകുട്ടി പൊലീസിൽ പരാതി നൽകി. 

യുവതിയുടെ പരാതിയില്‍ സേലൈയാര്‍ പോലീസ് സുന്ദരത്തെ അറസ്റ്റ് ചെയ്യുകയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. മറ്റുള്ളവരുടെ ലൈംഗിക പ്രവര്‍ത്തി കണ്ടാസ്വദിക്കുന്നതില്‍ തല്‍പ്പരനാണ് സുന്ദരമെന്നാണ് അന്വേഷണത്തില്‍ പോലീസിന് കണ്ടെത്താനായിരിക്കുന്നത്.നിരവധി പേരേ ഇയാൾ ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.