ഉയർന്ന ലേലത്തുക; പാണ്ടിത്താവളത്തിലെ വിരി വയ്പ് കേന്ദ്രങ്ങൾ ഏറ്റെടുക്കാനാളില്ല

പാണ്ടിത്താവളത്തിലെ വിരി വയ്പ് കേന്ദ്രങ്ങൾ എടുക്കാനാളില്ല. ഉയർന്ന ലേലത്തുകയാണ് കരാറുകാരെ പിന്നോട്ട് വലിക്കുന്നത്.

പാണ്ടിത്താവളത്തിലെ ആറോളം വിരിവയ്പ് കേന്ദ്രങ്ങളിൽ രണ്ടെണ്ണമാണ് ലേലത്തിൽ പോയത്. ഈ തകര ഷെഡുകൾക്ക് ലക്ഷങ്ങളാണ് ലേലത്തുക. ഷെഡുകൾ നവീകരിക്കാതെയാണ് ലേലത്തിന് വച്ചത്. തുറന്ന വിരി കേന്ദ്രത്തിന് ലേലത്തുക മൂന്നു ലക്ഷത്തോളമായെന്ന് കരാറുകാരൻ പറയുന്നു. പുറമേ കാണും പോലെയല്ല അകത്ത് വൃത്തിയുണ്ട്. ഇതിനകത്ത് തട്ടടിക്കാനും വൃത്തിയാക്കാനും വലിയ ചെലവ് വന്നെന്ന് കരാറുകാരൻ

ഒരു രാത്രിക്ക് 40 രൂപയാണ് വിരി വക്കാൻ വാങ്ങുന്നത് . ലേലത്തുക കുറയുമെന്ന പ്രതീക്ഷയിൽ കരാറുകാർ സന്നിധാനത്ത് തുടരുന്നുണ്ട്