ആംബുലൻസും ടാക്സി കാറും കത്തിനശിച്ചു; തീയിട്ടതെന്ന് ഉടമകൾ; അന്വേഷണം

കോഴിക്കോട് സരോവരത്ത് ആംബുലന്‍സും ടാക്സി കാറും കത്തി നശിച്ചു. പുലര്‍ച്ചെ രണ്ടരയോടെയാണ് തിപിടുത്തം ഉണ്ടായത്. ആര്‍ക്കും പരുക്കില്ല. മനപ്പൂര്‍വ്വം ആരോ തീയിട്ടതാണെന്നാണ് ഉടമകളുടെ ആരോപണം. 

സരോവരത്തെ ആംബുലന്‍സ് പാര്‍ക്കിങില്‍ രാത്രി ഏറെ വൈകി നിര്‍ത്തിയിട്ടതായിരുന്നു രണ്ടു വാഹനങ്ങളും. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട്  അടുത്തുള്ള പെട്രോള്‍ പമ്പിലെ ജീവനക്കാരാണ് തിപിടിച്ച വിവരം ആദ്യം അറി‍ഞ്ഞത്. അഗ്നിശമനസേനയെത്തി തീയണച്ചപ്പോഴേയ്ക്കും വാഹനങ്ങള്‍ പൂര്‍ണമായി കത്തിനശിച്ചിരുന്നു. മനപ്പൂര്‍വ്വം തീയിട്ടതാണെന്ന് സംശയിക്കാന്‍ കാരണമിതാണ്. 

സിഐടിയുവില്‍ അംഗങ്ങളായിരുന്ന ആംബുലന്‍സ് ജീവനക്കാരില്‍ കുറച്ചുപേര്‍ ആറു മാസങ്ങള്‍ക്ക് മുമ്പ് സിയാദ് എന്ന മറ്റൊരു സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇതിന്‍റെ പേരില്‍ മറ്റു തര്‍ക്കങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഇവര്‍ പറയുന്നു. നടക്കാവ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനായി ശ്രമം തുടങ്ങി.