ലോക്ഡൗൺ കാലത്ത് കൊച്ചിയിലെത്തിയ ഭീകരർ സംശയത്തിനൊന്നും ഇട നൽകാതെയാണ് മൂന്നിടങ്ങളിലായി താമസിച്ചത്. വ്യക്തമായ രേഖകൾ നൽകിയിരുന്നതയും ഇവർ താമസിച്ച കെട്ടിട ഉടമകൾ പറയുന്നു.
പെരുമ്പാവൂരിൽ താമസിച്ച മുസാറഫ് ഹുസൈൻ വസ്ത്ര വ്യാപാര സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തത്.ഇയാൾക്ക് തീവ്രവാദബന്ധമുള്ളതായി ഒരു സംശയവും ഉണ്ടായിരുന്നില്ലെന്ന് വസ്ത്രവ്യാപാരശാലയുടെ ഉടമ പ്രതികരിച്ചു . ഇടയ്ക്ക് ബംഗാളില്‍ നിന്ന് ചില ഫോണ്‍വിളികള്‍ എത്തുമായിരുന്നു. ബംഗാളിയിലായിരുന്നു സംസാരം അത് എന്താണെന്ന് വ്യക്തമായിരുന്നില്ല.
കുടുംബമായാണ് ഇയാള്‍ പെരുമ്പാവൂർ മുടിക്കലില്‍ താമസിച്ചിരുന്നത് മുസാറഫ് ഹുസൈന്‍ കുടുംബമായാണ് താമസിച്ചിരുന്നതെന്നും ഇയാള്‍ക്ക് മറ്റേതെങ്കിലും തരത്തില്‍ തീവ്രവാദബന്ധമുള്ളതായി അറിയില്ലെ്ന്ന് വീട് വാടകയ്ക്ക് കൊടുത്തയാളും പ്രതികരിച്ചു. പെരുമ്പാവൂരിൽ നിന്നു തന്നെ പിടിയിലായ അൽ ഖായിദ ഭീകരൻ യാക്കൂബ് ബിശ്വാസ് ഇടുക്കി അടിമാലിയിൽ ജോലി ചെയ്തിരുന്നതായി വിവരം.പെരുമ്പാവൂർ സ്വദേശിയുടെ ചപ്പാത്തിക്കടയിലായിരുന്നു ജോലി. ഏഴുമാസം മാത്രമാണ് ഈ കട അടിമാലിയിൽ പ്രവർത്തിച്ചത്. ചപ്പാത്തിക്കടയുടെ ഉടമയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായി ഇടുക്കി എസ്.പി.പ്രതികരിച്ചു.