ആന ഒാടിയടുത്തു, കരഞ്ഞ് നിലവിളിച്ച് വിദ്യാർത്ഥികൾ; രക്ഷകരായി പാപ്പാന്മാർ

തൃശൂര്‍ ചെന്ത്രാപ്പിന്നിയില്‍ റോഡിലൂടെ നടന്നു പോവുകയായിരുന്ന വിദ്യാര്‍ഥിനികള്‍ക്കുനേരെ ആനയുടെ ആക്രമണം. കാലിന് ഗുരുതരമായി പരുക്കേറ്റ കുട്ടികള്‍  തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇന്ന് ഉച്ചക്കായിരുന്നു സംഭവം

ചെന്ത്രാപ്പിന്നിയില്‍ കുടുംബക്ഷേത്രത്തിലെ ഉല്‍സവത്തിനു കൊണ്ടുവന്ന ആനയാണ് വിദ്യാര്‍ഥിനികളെ ആക്രമിച്ചത്. വിദ്യാര്‍ഥിനിയുടെ ഇടതുകാലിലാണ് ചവിട്ടേറ്റത്. ആന പലതവണ വിദ്യാര്‍ഥികളെ കുത്താന്‍ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറിയതിനാല്‍ പരുക്കേറ്റില്ല. ആന വരുന്നതു കണ്ട് വഴിയരികിലേക്ക് വിദ്യാര്‍ഥികള്‍ ചേര്‍ന്നു നിന്നു. മുന്നോട്ടു നീങ്ങിയ ആന പെട്ടെന്ന് തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. സമീപത്തെ ഗേയ്റ്റില്‍ ആനയുടെ തല തട്ടിയതോടെ ശാന്തനായി. ഗേയ്റ്റ് തകര്‍ന്നു. ഇതിനിടെ പാപ്പാന്‍ കുട്ടികളെ രക്ഷപ്പെടുത്തി. ആനയുടെ പുറത്തുണ്ടായിരുന്ന പാപ്പാനും നിയന്ത്രിച്ചു. പാപ്പാന്‍മാര്‍ സമയോചിതമായി ഇടപ്പെട്ടതിനാല്‍ വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടു. 

ആനയെ പിന്നീട് എഴുന്നള്ളിപ്പില്‍ നിന്ന് ഒഴിവാക്കി