പിഴയടയ്ക്കാൻ കാശ് വേണ്ട; കാർഡ് മതി: പുത്തൻ സംവിധാനവുമായി എംവിഡി

റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഡിജറ്റല്‍ മാര്‍ഗത്തിലൂടെ പണം അടയ്ക്കാന്‍ സംവിധാനം ഒരുക്കി മോട്ടോര്‍വാഹനവകുപ്പ്. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് സംവിധാനത്തിലൂടെ പണം അടയ്ക്കാന്‍  ഫെഡറല്‍ ബാങ്കുമായി സഹകരിച്ചാണ് സൈപിങ് മെഷീന്‍ തയറായിരിക്കുന്നത്. സാങ്കതിക വിദ്യയില്‍ ഊന്നിയുള്ള വാഹനപരിശോധനയ്ക്കാണ് ഊന്നല്‍ നല്‍കുന്നതെന്ന് ഗതാഗത കമ്മിഷണര്‍ ആര്‍.ശ്രീലേഖ പറഞ്ഞു.  

കൈയില്‍ കാശ് ഇല്ലെങ്കിലും കാര്‍ഡ് പേഴ്സിലുണ്ടെങ്കില്‍ ഇനി പിഴ അപ്പോള്‍ തന്നെ അടക്കാം. പിഴ നിരക്ക് ഉയര്‍ന്നതോടെയാണ് സൈപിങ് മെഷീന്‍ എന്ന ആശയം മോട്ടോര്‍ വാഹനവകുപ്പിനുണ്ടായത്. ഇതിനായി നിയോഗിക്കപ്പെട്ട ബാങ്കിങ് ശൃംഖല സംസ്ഥാന വ്യാപകമായി സൈപിങ് മെഷീന്‍ മോട്ടോര്‍ വാഹനവകുപ്പിന് നല്‍കികഴിഞ്ഞു. ക്യാമറയില്‍ പിടിക്കപ്പെടുന്ന നിയമലംഘനങ്ങള്‍ മാത്രമാണ് നിലവില്‍ ഓണ്‍ലൈനിലൂടെ അടക്കാനാവുക. സൈപിങ് മെഷീന്‍ ഉപയോഗിച്ച് പിഴ പിരിച്ചാല്‍ അഴിമതി തടയാമെന്ന് ചിന്തയും മോട്ടോര്‍ വാഹന വകുപ്പിനുണ്ട്.

കൂടുതല്‍ സ്ക്വാഡുകളെ നിരത്തിലിറക്കി നിയമ ലംഘനങ്ങള്‍ പിടിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. സൈപിങ് മെഷീന്‍ വഴിയുള്ള പിഴയീടാക്കല്‍ വരുമാനം കൂട്ടൂമെന്നും കരുതുന്നു.