കായിക, കലാ വാസനകളെ രക്ഷിതാക്കൾ പ്രോൽസാഹിപ്പിക്കാത്തതാണ് ഇന്റർനെറ്റ് ഗെയിമുകളിലേക്ക് പുതുതലമുറ അടുക്കാൻ കാരണമെന്നു എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്. മലയാള മനോരമ -നല്ല പാഠം -സംഘടിപ്പിച്ച കുട്ടികളും ഇ-ലോകത്തെ അപകടസാധ്യതകളും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപയോഗത്തിൽ സൂക്ഷ്മത ഉണ്ടായില്ലെങ്കിൽ വല്ലാത്ത അപകടത്തിലേക്ക് ഇന്റർനെറ്റ് നയിക്കുമെന്നായിരുന്നു ഋഷിരാജ് സിങിന്റെ മുന്നറിയിപ്പ് . പതിനഞ്ച് വർഷം മുൻപേ ഇതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ചിന്തിക്കേണ്ടതായിരുന്നു. അടച്ചിട്ടമുറിയിൽ കുട്ടികളിരിക്കുമ്പോൾ എന്താണ് ചെയ്യുന്നതെന്ന് രക്ഷിതാക്കൾ പരിശോധിക്കമമെന്നും അദ്ദേഹം പറഞ്ഞു
മക്കളുമായി മാതാപിതാക്കൾക്കുള്ള അകൽച്ചയും കുടുംബ ഭദ്രതയിലുള്ള വിള്ളലും വർത്തമാനകാലത്തെ പ്രധാനപ്രശ്നങ്ങളാണെന്ന് ശോഭാകോശി പറഞ്ഞു. കുട്ടികൾക്ക് കളിക്കാൻ മൊബൈൽഫോൺ നൽകുന്ന രക്ഷിതാക്കളുടെ എണ്ണം ഏറിവരുകയാണ്
മനോരമ നല്ല പാഠം സംഘടിപ്പിച്ച സെമിനാറിൽ പൊലീസ് സൈബർഡോം, ഡോ.കലാം ഇന്റർനാഷണൽ, യൂണിസെഫ്, വൈഎംസിഎ എന്നിവർ പങ്കാളികളായി