സ്മാർട്ട്ഫോൺ ചോദിച്ചിട്ട് കൊടുത്തില്ല; സുഹൃത്തിനെ ജീവനോടെ കത്തിച്ചു കൊന്നു

സ്മാർട്ട്ഫോൺ ചോദിച്ചിട്ട് കൊടുക്കാതിരുന്ന സുഹൃത്തിനെ കൊലപ്പെടുത്തിയ പത്തൊൻപതുകാരൻ അറസ്റ്റിൽ. ഹൈദരാബാദ് സ്വദേശി ജി പ്രേംകുമാറാണ് അറസ്റ്റിലായത്.

സ്മാർട്ട്ഫോൺ ചോദിച്ചിട്ട് കൊടുക്കാതിരുന്നതാണ് പ്രേംകുമാറിനെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രേംകുമാറും കൊല്ലപ്പെട്ട ഡി പ്രേമും അയൽവാസികളായിരുന്നു. കഴിഞ്ഞ ദിവസം പ്രേമിനെ, പ്രേംകുമാർ ഉപ്പാലിൽ നിന്ന് ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ചു. ഇവിടെ വെച്ച് ക്രൂരമായി മർദിച്ച ശേഷം ജീവനോടെ തീയിട്ടു. പ്രേം സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

ബൈക്ക് യാത്രക്കെന്ന് പറഞ്ഞാണ് പ്രേംകുമാർ പ്രേമിനെ കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. പ്രേമിനെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് സുഹൃത്തിനെ അറസ്റ്റ് ചെയ്യുന്നത്.