ദുബായ്: സ്ട്രെച്ചറിൽ വിമാനത്തിൽ കൊണ്ടുപോകേണ്ട രോഗികളുടെ ടിക്കറ്റ് നിരക്ക് എയർ ഇന്ത്യ കുത്തനെ കൂട്ടി. മൂന്നിരട്ടിയിലേറെ നിരക്ക് വർധിപ്പിച്ചത് പാവപ്പെട്ട രോഗികൾക്ക് ഇരുട്ടടിയാകും. നേരത്തെ 7,500 മുതൽ പത്തായിരം ദിർഹം വരെയുണ്ടായിരുന്നത് ഇപ്പോൾ 25,000 മുതൽ 30,000 ദിർഹം വരെയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഈ മാസം 20 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി അധികൃതർ സ്ഥിരീകരിച്ചു.
എയര്‍ ഇന്ത്യയുടെ ടിക്കറ്റ് നിരക്ക് നിര്‍ണയിക്കുന്ന വകുപ്പിന്റെ എജിഎം സുനില്‍ ദബാറെ ഒപ്പുവച്ച സര്‍ക്കുലര്‍ നമ്പര്‍ 2933 പ്രകാരമാണ് തീരുമാനം. രാജ്യാന്തര വിമാനനിരക്കില്‍ അഞ്ചിരട്ടിയും ആഭ്യന്തര നിരക്കുകളില്‍ നാലിരട്ടിയും നിരക്ക് വര്‍ധനയുണ്ട്. ടിക്കറ്റ് നിരക്ക് കൂടാതെ നികുതിയും നൽകേണ്ടി വരും. ഗള്‍ഫിലെ ചികിത്സാച്ചെലവ് താങ്ങാനാവാത്തതിനാലാണ് രോഗികളെ നാട്ടിലേയ്ക്ക് സ്‌ട്രെച്ചറില്‍ കൊണ്ടുപോകുന്നത്. എന്നാൽ, നിരക്ക് വർധന പാവപ്പെട്ട രോഗികളെ പ്രതിസന്ധിയിലാക്കും