കൊല്ലത്ത് ഭാര്യയെയും മകളേയും പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

കൊല്ലം പരവൂർ പൂതക്കുളത്ത് ഭാര്യയേയും മക്കളുടെയും കഴുത്തറുത്ത ശേഷം ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭാര്യയും മകളും മരിച്ചു. ഗുരുതരമായി പരുക്കേറ്റ മകനും അച്ഛനും ചികിൽസയിലാണ്. കടബാധ്യതയാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാന്ന്  പ്രാഥമിക വിവരം

രാവിലെ വീട്ടിലെത്തിയ ബന്ധുവാണ് അടഞ്ഞുകിടക്കുന്ന വീട് കണ്ടത്. ജനൽ പാളിയിലൂടെ നോക്കിയപ്പോൾ പ്രീതയുടേയും എട്ടാം ക്ലാസ് വിദ്യാർഥിനിയായ മകൾ ശ്രീനന്ദയുടേയും മൃതദേഹങ്ങള്‍ കിടപ്പുമുറിയിൽ കാണപെട്ടു. പൊലീസും നാട്ടുകാരും എത്തി വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് അച്ഛൻ ശ്രീജുവിനേയും മകൻ ശ്രീരാഗിനേയും അബോധാവസ്ഥയിലും കണ്ടെത്തിയത്. ശ്രീജു ഭാര്യക്കും മക്കൾക്കും വിഷം കൊടുത്ത ശേഷം കത്തിക്കൊണ്ട് കഴുത്തറുത്ത് കൃത്യം നടത്തിയെന്നാണ് നിഗമനം. പിന്നീട് കൈഞരമ്പ് മുറിച്ചാണ് ശ്രീജു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശ്രീജു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ശ്രീരാഗ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും ചികിൽസയിലാണ്. കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടെന്നും പ്രീതയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുമാണ് വിവരം.

ബന്ധുക്കളിൽ നിന്ന് വിശദമായ മൊഴിയെടുത്ത് അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു. കൂലിപ്പണിക്കാരനായ ശ്രീജുവിന് വീടിനടുത്ത് തുണിക്കച്ചവടം ഉണ്ടായിരുന്നു. പൂതക്കുളം സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്നു പ്രീത. 

Kollam twin murder