വര്‍ക് അറ്റ് ഹോമിലുള്ള ആളുകള്‍ക്ക് ഇത്രയും സ്ഥാനംമതി; പത്മജ ചതിച്ചു; വികാരാധീനനായി മുരളി

പത്മജയെ എടുത്തതുകൊണ്ട് കാല്‍ക്കാശിന്‍റെ ഗുണം ബിജെപിക്ക് ഉണ്ടാകില്ലെന്ന് സഹോദരന്‍ കെ.മുരളീധരന്‍ എംപി. കോണ്‍ഗ്രസ് പത്മജക്ക് നല്‍കിയത് മുന്തിയ പരിഗണനയാണ്. ചില വ്യക്തികള്‍ കാലുവാരിയാല്‍ തോല്‍ക്കുന്നതാണോ തിരഞ്ഞെടുപ്പ്. ബിജെപിയിലേക്ക് പോകുമെന്ന് പത്മജ സൂചന പോലും നല്‍കിയില്ല. വര്‍ക് അറ്റ് ഹോമിലുള്ള ആളുകള്‍ക്ക് ഇത്രയും സ്ഥാനംമതിയെന്നും മുരളി പരിഹസിച്ചു. പത്മജ ചെയ്തത് കൊടും ചതി, സഹോദരിയാണെങ്കിലും അവരുമായി ഇനി ഒരു ബന്ധവുമില്ല. വര്‍ഗീയ പാര്‍ട്ടിയുമായാണ് പത്മജ സന്ധിചെയ്തത്. പത്മജയെകൊണ്ട് കാല്‍ക്കാശിന്‍റെ ഗുണംപോലും ബിജെപിക്ക് ഉണ്ടാകില്ല, വടകരയില്‍ ഈ പരിപ്പ് വേവില്ലെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. 

പത്മജയുമായി ഇനി ഒരു ബന്ധവുമില്ലെന്ന് കെമുരളീധരന്‍. വര്‍ഗീയശക്തിയുടെ കൂടെ പോയതിന് അച്ഛന്‍റെ ആത്മാവ് പൊറുക്കില്ല. പാര്‍ട്ടിക്കെതിരെ നില്‍ക്കുന്നത് സഹോദരി ആയാലും ഇനി സന്ധിയില്ല. കെ.കരുണാകരന്‍റെ അന്ത്യവിശ്രമ സ്ഥലത്ത് സംഘികള്‍ നിരങ്ങാന്‍ അനുവദിക്കില്ല. പത്മജയുടെ ഭര്‍ത്താവിനെ ഇഡി ചോദ്യം ചെയ്തതായി അറിയില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.

K Muraleedharan on Padmaja Venugopal