അതിജീവിതയായ നടിയുടെ ഹര്‍ജി ദുരൂഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഈ ഹര്‍ജി വന്നത് ദുരൂഹമാണ്. അതിന്റെ യുക്തി സംശയകരം. നടി ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ല. ഭരണപക്ഷത്തിനെതിരെ ആക്ഷേപമുണ്ടെങ്കില്‍ നടി കോടതിയില്‍ നല്‍കട്ടെ. സര്‍ക്കാരും സി.പി.എമ്മും അതിജീവിതയ്ക്കൊപ്പമാണ്. എല്ലാ സംരക്ഷണവും നല്‍കും. അതിജീവിതയുടെ പേരില്‍ യു.ഡി.എഫ് നടത്തുന്ന പ്രചാരണം അവര്‍ക്കുതന്നെ തിരിച്ചടിയാകുമെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തൃക്കാക്കരയില്‍ യു.ഡി.എഫ്–ബി.ജെ.പി അവിശുദ്ധകൂട്ടുകെട്ടുണ്ട്. ബി.ജെ.പിക്ക് പുറമെ എസ്.ഡി.പി.ഐയുമായും യു.ഡി.എഫ് കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്. യു.ഡി.എഫ് നീക്കം പ്രബുദ്ധരായ വോട്ടര്‍മാര്‍ തിരിച്ചറിയും. ആര്‍.എസ്.എസിന്റെയും എസ്.പി.ഡി.ഐയുടെയും വോട്ട് എല്‍.ഡി.എഫിന് വേണ്ട. ഇങ്ങനെ പറയാന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് കഴിയമോ എന്നും കോടിയേരി ചോദിച്ചു.