നടി ആക്രമണക്കേസില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ത്തിയവരെ അറിയണമെന്ന് അതിജീവിത. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് പരിശോധിക്കപ്പെട്ടു.
ഇതില്‍ അന്വേഷണം വേണമെന്നും അതിജീവിത ഹൈക്കോടതിയില്‍. ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ കണ്ടുവെന്ന് സാക്ഷിമൊഴിയുണ്ട്. അന്വേഷണം വേണം. സ്വകാര്യത നഷ്ടപ്പെട്ടുവെന്നും അതിജീവിത അറിയിച്ചു. എന്നാൽ ആശങ്ക വേണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.
മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കുന്നതില്‍ എന്ത് കുഴപ്പമെന്ന് ദീലീപിനോട് കോടതി ചോദിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്ന് കോടതി. മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മാറി എന്ന് മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. മെമ്മറി കാര്‍ഡ് പരിശോധിക്കുന്നത് അന്വേഷണം വൈകിപ്പിക്കില്ലെന്ന് പ്രോസിക്യൂഷന്‍.