നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച്. അന്വേഷണ ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവ് നിയമപരമല്ലെന്നാണ് വാദം. 

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ എസ്.ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍ക്കാരിന്‍റെ ഭരണപരമായ കാര്യങ്ങളില്‍‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്ഥലംമാറ്റം സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം, ദിലീപിന്‍റെ സുഹൃത്ത് ശരത്തിനെ അറസ്റ്റ് ചെയ്തത് അറിഞ്ഞില്ലെന്ന് വിചാരണക്കോടതി വ്യക്തമാക്കി. ബാലചന്ദ്ര കുമാറിന്‍റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പ്രതിഭാഗം കോടതിയില്‍ അറിയിച്ചു.