കോട്ടയം ഭാരത് ആശുപത്രിയ്ക്കെിരെ ഗുരുതരമായ ആരോപണവുമായി നഴ്സുമാർ. എച്ച് വൺ എൻ വൺ ബാധിതനായ രോഗിയെ മറ്റ് രോഗികൾക്കൊപ്പം കിടത്തി ചികിൽസയ്ക്കുന്നുവെന്നതാണ് പ്രധാന ആരോപണം. കയ്യുറകൾ വീണ്ടും കഴുകി ഉപയോഗിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നഴ്സുമാര്‍ പറഞ്ഞു. അതേസമയം ജില്ലാ ലേബർ ഒാഫീസർ വിളിച്ച ചർച്ചയ്ക്ക് മാനേജ്മെന്റ് തയ്യാറാകാത്തതിനാൽ സമരം തുടരുമെന്ന് നഴ്സുമാർ അറിയിച്ചു.
വേതന വർധന ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പരാതി പറയാനെത്തിയ നഴ്സുസുമാരോട് മാനേജുമെന്റ് മോശമായി പെരുമാറിയെന്നാരോപിച്ചാണ് ഭാരത് ആശുപത്രിയിലെ നഴ്സുമാർ ഇന്നലെ സമരം തുടങ്ങിയത്. വൈകുന്നേരം മാനേജുമെന്റുമായി ചർച്ച നടത്തിയെങ്കിലും ഒത്തുതീർപ്പായില്ല തുടർന്ന് ജില്ലാ ലേബർ ഒാഫീസറുടെ നേതൃത്വത്തിൽ ചർച്ചയ്ക്ക് വിളിപ്പിച്ചെങ്കിലും ആശുപത്രി മാനേജുമെന്റ് എത്തിയില്ല. ഒടുവിൽ ഇന്നലെത്തെ സംഭവത്തിൽ മാപ്പു പറഞ്ഞാൽ സമരം അവസാനിപ്പിക്കാം എന്ന ഒത്തുതീർപ്പുവ് വ്യവസ്ഥിലേയ്ക്ക് നഴ്സുമാർ എത്തിയെങ്കിലും ആദ്യം വഴങ്ങിയ മാനജുമെന്റ് പിന്നീട് നിലപാട് മാറ്റി ഇതോടെ സമരം ശക്തമാക്കാൻ തീരമാനിച്ച നഴ്സുമാർ ഗുരുതരമായ ആരോപണങ്ങളും ആശുപത്രിയുടെ പ്രവർത്തനത്തിനെത്ിരെ ഉയർത്തി.
അത്യാഹിത വിഭാഗത്തിലേയ്ക്കും ഡയാലിസിസിനും മറ്റുമായി വിട്ടുനൽകിയ പതിനഞ്ചുപേരെക്കൂടി പിൻവലിച്ച് സമരം ശക്തമാക്കാനണ് നഴ്സുമാരുടെ തീരുമാനം. അതേസമയം നോട്ടീസുപോലും നൽകാതെ തുടങ്ങിയ സമരം അവസാനിപ്പിക്കാതെ ചർച്ചയ്ക്ക് തയ്യാറല്ലെന്നാണ് മാനേജുമെന്റ് നിലപാട്.