കൈവശഭൂമിക്ക് പട്ടയം കിട്ടാതെ വലഞ്ഞ സാംകുട്ടി വില്ലേജ് ഒാഫീസ് തീയിട്ടതോടെയാണ് റവന്യൂ ഒാഫീസുകളിൽ ജനം അനുഭവിക്കുന്ന ദുരിതം ലോകമറിഞ്ഞത്. സംഭവം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും വെള്ളറടയിലെ ഗ്രാമീണരുടെ പട്ടയ പ്രശ്നത്തിന് പരിഹാരമായില്ല.
കൂലിപ്പണിചെയ്ത് കുടുംബം പുലർത്തുന്ന സ്്റ്റെല്ല 18 സെന്റ് ഭൂമിയുടെ പട്ടയത്തിനായി ഒാഫീസുകളിൽ കയറി ഇറങ്ങാൻ തുടങ്ങിയിട്ട് വർഷം ഇരുപത്തി മൂന്ന് കഴിഞ്ഞു. പകുതിപണിഞ്ഞ വീടിന്റെ അടിസ്ഥാനം നോക്കുമ്പോൾ ഇവരുട മനസ്സിൽതീയാണ്. വൃദ്ധയായ അമ്മയുംം രണ്ട് പെൺമക്കളും ഉൾപ്പെടുന്ന ഈ കുടുബത്തിന് തലചായാക്കാൻ കെട്ടുറപ്പുള്ള വീടില്ല, പട്ടയം കിട്ടാത്തിടത്തോളം വീട് പണി തുടങ്ങാനുമാവില്ല. ഇതേ കഥയാണ് , ഈ ഗ്രാമത്തിനാകെ പറയാനുള്ളത്.
റീസർവെയിൽകടന്നുകയറിയ തെറ്റുകളാണ് കാൽനൂറ്റാണ്ടിലേറെയായി ഇരുനൂറോളം കുടുംബങ്ങളെ അനിശ്ചിതത്വത്തിൽ ആക്കിയിരിക്കുന്നത്. ഇതിന് പരിഹാരമെന്തെന്ന് പറയാൻ റവന്യൂ അധികാരികളും തയ്യാറല്ല. അനുദിനം വര്‍ധിക്കുന്ന പനിക്കാരുടെ തിരക്കില്‍ മലപ്പുറത്തെ ആശുപത്രികള്‍ നിറയുമ്പോള്‍ ചോക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കിടത്തിചികിൽസാ വാർഡ് പൂട്ടിയിട്ടിരിക്കുകയാണ്. പതിനഞ്ച് വര്‍ഷം മുന്‍പ് ഉദ്ഘാടനം ചെയ്ത കെട്ടിടം ഇനിയും തുറക്കുന്നില്ലെങ്കില്‍ ഉപകരണങ്ങൾ സമീപത്തെ സർക്കാർ ആശുപത്രികൾക്ക് കൈമാറണമെന്നാണ് രോഗികളുടെ ആവശ്യം