തിരുവനന്തപുരം നഗരസഭയുടെ കൊതുകുനിവാരണ യജ്ഞം പാളി. പലവാർഡുകളിലും ഫോഗിങും പ്രതിരോധപ്രവർത്തനങ്ങളും നടക്കുന്നില്ലെന്നപരാതിയമായി നാട്ടുകാർ. പകർച്ചപ്പനി വ്യാപകമായസാഹചര്യത്തിലും കണക്കെടുപ്പിലാണ് നഗരസഭയ്ക്ക് താൽപര്യമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
സംസ്ഥാനത്ത് പകർച്ചപ്പനിറിപ്പോർട്ട് ചെയ്തതിൽ ഏറ്റവുംകൂടുതൽ തിരുവനന്തപുരം നഗരസഭ പരിധിയിലാണ്. എന്നിട്ടും കാര്യക്ഷമമായി ഇടപെടാൻ നഗരസഭ ഇതുവരെ തയാറായിട്ടില്ല. പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ആദ്യഘട്ടത്തിൽ ചിലയിടങ്ങളിൽ ഫോഗിങ് നടത്തിയെങ്കിലും പിന്നീട് അതുപേക്ഷിച്ചു. ഒരിക്കൽപ്പോലും ഫോഗിങ് നടത്താത്ത വാർഡുകളും ഉണ്ട്.
പകർച്ചപനിബാധിച്ച് 2,527 പേരാണ് നഗരസഭപരിധിയലെ സർക്കാർആശുപത്രികളിൽ ഇതുവരെ പ്രവേശിപ്പിക്കപ്പെട്ടത്. ദിവസേന പനിയ്ക്ക് ചികിത്സതേടിയെത്തുന്നവരുടെ എണ്ണവും ഉയരുകയാണ്. എന്നിട്ടും പ്രതിരോധ പ്രവർത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാൻ നഗരസഭ ഇടപെട്ടിട്ടില്ല. നരഗസഭയിൽ നടത്തുന്ന യോഗങ്ങൾ മാത്രമാണ് ഇക്കര്യത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റിയുടെ ആകെയുള്ള ഇടപെടൽ. പലവാർഡുകളിലും പ്രതിരോധമരുന്നുകൾ പോലും ലഭ്യമായിട്ടില്ല. പകർച്ചപനി പ്രതിരോധപ്രവർത്തനങ്ങള്‍ക്കായി ഉദ്യോഗസ്ഥരുടെ സ്ക്വാഡുകള്‍ രൂപീകരിച്ചെങ്കും അത് ഫയലിൽമാത്രം ഒതുങ്ങുന്നു.തിരുമല, വട്ടിയൂർക്കാവ്, മണക്കാട്, തൃക്കണ്ണാപുരം, ബീമാപ്പള്ളി, പി.ടി.പി നഗര്‍, കാലടി, പാപ്പനംകോട്, നേമം, പുന്നയ്ക്കാമുകൾ, വിഴിഞ്ഞം വാർഡുകളാണ് പനിബാധിതരെക്കൊണ്ട് നിറഞ്ഞിരിക്കുന്നത്.