കാസർകോട് കടലാടിപ്പാറയില്‍ ബോക്സൈറ്റ് ഖനനത്തിന് മുന്നോടിയായുള്ള പൊതുജന തെളിവെടുപ്പ് ഒരു മാസത്തിനകം പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവ്. ഖനനത്തിന് പ്രാഥമിക അനുമതി നേടിയ മുംൈബയിലെ ആശാപുര കമ്പനി സമർപ്പിച്ച ഹർജിയിലാണ് ഒരു മാസത്തിനകം പൊതുജന തെളിവെടുപ്പ് പൂർത്തിയാക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിനോട് കോടതി ഉത്തരവിട്ടത്.
പരിസ്ഥി ആഘാത പഠനത്തിൻമേല്‍ പൊതുജനങ്ങളിൽ നിന്നും തെളിവെടുപ്പ് നടത്താൻ കാസർകോട് ജില്ല ഭരണകൂടം നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് ആശാപുര കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.ഒരു മാസത്തിനകം തെളിവെടുപ്പ് പൂർത്തിയാക്കാനാണ് കോടതി മലിനീകരണ നിയന്ത്രണ ബോർഡിന് ഉത്തരവ് നൽകിയിരിക്കുന്നത്.
ഹൈദരാബാദ് ആസ്ഥാനമായുള്ള ഭഗവതി അന്ന ലാബെന്ന സ്ഥാപനം തയ്യാറാക്കിയ പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടിൻമേലാണ് തെളിവെടുപ്പ് നടത്തേണ്ടത്. ഈ റിപ്പോർട്ട്നേരത്തെ ജില്ല ഭരണകൂടം തള്ളിയിരുന്നു. സ്ഥലം സന്ദർശിക്കാതെ തയ്യാറാക്കിയതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2014 ലാണ് ഈ റിപ്പോർട്ട് ജില്ല ഭരണകൂടം തള്ളികളഞ്ഞത്.
കോടതി ഉത്തരവനുസരിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് തെളിവെടുപ്പിനുള്ള സ്ഥലവും സമയവും വ്യക്തമാക്ി വീണ്ടും കലക്ടർക്ക് കത്ത് നൽകും. കലക്ടറാണ് തുടർനടപടി എടുക്കേണ്ടത്. അതേസമയം തെളിവെടുപ്പ് നടത്താൻ അനുവദിക്കേണ്ടന്നാണ് കടലാടിപ്പാറ ഉൾപ്പെടുന്ന കിനാനൂർ കരിന്തളം പഞ്ചായത്തിന്റെ നിലപാട്. ഒപ്പം ശക്തമായ ജനകീയ പ്രതിരോധവും കടലാടിപ്പാറയിലുണ്ട്. അനുവദിച്ച സമയത്തിനകം തെളിവെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ ജില്ല കലക്ടർ കോടതിയിൽ മറുപടി പറയേണ്ടിവരും .
.2007ലാണ് കടവലാടിപ്പാറയിലെ ഇരുന്നൂറേക്കർ ഭൂമിയിൽ അലൂമിനയം ഐരായ ബോക്സൈറ്റ് ഖനനത്തിനായി സ്വകാര്യ കമ്പനിക്ക് സർക്കാർ അനുമതി നൽകിയത്.