തിരുവനന്തപുരം ചിറയിൻകീഴിൽ കടക്ഷോഭത്തിൽ 12 വീടുകൾ തകർന്നു. ഈ ഭാഗത്ത് സംരക്ഷണഭിത്തി കെട്ടണമെന്ന് നേരത്തെ ജില്ലാ കലക്ടർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ അനാസ്ഥയിൽ പ്രതിഷേധിച്ച് മൽസ്യതൊഴിലാളികൾ തീരദേശ റോഡ് ഉപരോധിച്ചു.
ചിറയിൻകീഴ് പഞ്ചായത്തിലെ പൂന്തുറ, മുഞ്ഞമൂട് ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. ഇവിടെ മാത്രം12 വീടുകൾ പൂർണമായും നശിച്ചു. അടുത്തകാലത്ത് നിർമ്മിച്ചവയാണ് എല്ലാം. നൂറോളം വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്
ഈ ഭാഗത്ത് സംരക്ഷണ ഭിത്തി കെട്ടണമെന്ന് ജില്ലാ കലക്ടർ സർക്കാരിന് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇവിടുത്തെ അശാസ്ത്രീയ പുലിമുട്ടുകൾ മാറ്റണമെന്നും നിർദേശിച്ചിരുന്നു.എന്നാൽ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് തീരവാസികൾ റോഡ് ഉപരോധിച്ചത്
ഒടുവിൽ എ.ഡി.എമ്മെത്തി അടുത്തദിവസം തന്നെ പണി ആരംഭിക്കാമെന്ന് ഉറപ്പ് കൊടുത്തതോടെയാണ് തീരവാസികൾ സമരം അവസാനിപ്പിച്ചത്