നിത്യഹരിതനായകൻ പ്രേം നസീറിന്റെ ഓർമകൾ നിറഞ്ഞ് ഒരു വേദി. നസീറിന്റെ തൊണ്ണൂറാം ജൻമവാർഷീകത്തോടനുബന്ധിച്ച് പ്രേം നസീർ ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങ് തലസ്ഥാനവാസികൾക്ക് വേറിട്ടഅനുഭവമായി. ചടങ്ങിൽ നസീറിനൊപ്പം ചലച്ചിത്രമേഖലയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ച നാൽപ്പതോളം പേരെ ആദരിച്ചു.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയമായിരുന്നു വേദി. പ്രേം നസീറിന്റെ ആദ്യനായിക നെയ്യാറ്റിൻകര കോമളം മുതൽ മേനക വരെ വേദിയിൽ. ഓരോരുത്തരും ഓർമകൾ പങ്കുവച്ചു. നൂറിൽപരം ചിത്രങ്ങളിൽ നസീറിനൊപ്പം അഭിനയിച്ച ഷീല.
കെ.ആർ. വിജയ, ടി.ആർ. ഓമന, കെ.പി.എ.സി ലളിത, വിധുബാല, സീമ, അംബിക, ശ്രീലത നമ്പൂതിരി. എല്ലാവർക്കുമുണ്ടായിരുന്നു പറയാൻ ഏറെ. ചടങ്ങ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി. ജയചന്ദ്രന്റെ നേതൃത്വത്തിൽ സംഗീത വിരുന്ന്. പാർവതി നമ്പ്യാരും സംഘവും അവതരിപ്പിച്ച തൃത്തവും ചടങ്ങിന് മാറ്റുകൂട്ടി