kochi-gutter

കൊച്ചിയിൽ പാലവും റോഡും ചേരുന്നിടത്തെ താഴ്ചകൾ കാരണമുള്ള അപകടങ്ങൾ തുടർക്കഥയാകുന്നു. അരൂർ ഇടപ്പള്ളി ബൈപ്പാസിലാണ് കൂടുതൽ അപകടങ്ങളും. ബസുകളടക്കമുള്ള വാഹനങ്ങളിലെ യാത്രക്കാർക്ക് കൂടുതലും തലയ്ക്കാണ് പരുക്കേൽക്കുന്നത് 

അരൂർ-ഇടപ്പള്ളി ബൈപ്പാസിലെ ആശുപത്രികളിലേക്ക് തലയിൽ പരുക്കുപറ്റിയ യാത്രക്കാരുമായി ബസ് എത്തുന്നത് ഇതാദ്യമായിട്ടല്ല. കാരണമെന്താണെന്ന് അറിയണമെങ്കിൽ ബൈപ്പാസിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെയൊന്ന് സഞ്ചരിച്ചാൽ മതി. ചെറുതും വലുതുമായ ഒൻപത് പാലങ്ങളുണ്ട് ഈ ഇരുപത് കിലോമീറ്ററിനിടയിൽ. ഓരോ പാലത്തിൻ്റെയും ഇരുഭാഗത്തും അപ്രോച്ച് റോഡ് താഴ്ന്ന നിലയിലാണ്. ഇതോടെ ചാട്ടത്തോട് കൂടി മാത്രമേ വാഹനങ്ങൾക്ക് പാലത്തിൽ പ്രവേശിക്കാനാകൂ. ഈ ചാട്ടമാണ് യാത്രക്കാരെ പരുക്കേൽപ്പിക്കുന്നത്. വേഗതയിലെത്തുന്ന വലിയ വാഹനങ്ങളിലെ യാത്രക്കാർക്കാണ് പ്രധാനമായും പരുക്കേൽക്കുന്നത്.  അപകടങ്ങൾ തുടർക്കഥയാകുമ്പോഴും പ്രശ്നം പരിഹരിക്കാൻ ദേശീയപാത അധികൃതരോ, ബന്ധപ്പെട്ടവരോ ശ്രമിക്കുന്നുമില്ല.

ENGLISH SUMMARY:

Accidents are on the rise at the Aroor-Edappally bypass in Kochi due to the significant height difference between bridges and their approach roads. There are nine bridges along this 20-km stretch where the uneven road surface causes vehicles to jump, leading to serious head injuries for passengers, especially those in buses. Despite repeated accidents and hospitals reporting frequent injury cases from these spots, the National Highway Authority and other officials have yet to take corrective action.