റോഡിലെ സുരക്ഷയ്ക്ക് ഒരു ഓണക്കാല ട്രാഫിക് ബോധവൽക്കരണം. കൊച്ചി നഗരത്തിലെ ട്രാഫിക് പൊലീസുകാര്‍ക്കൊപ്പം മാവേലിയും നിരത്തിലിറങ്ങി.
കേരളത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ജംഗ്ഷനാണ് എറണാകുളം ഇടപ്പള്ളി. അതുകൊണ്ട് അപകടങ്ങളുടെ നിരക്കും മുകളിലേക്ക് തന്നെ. ഓണത്തിരക്കിനിടെ കഴിഞ്ഞ ദിവസവും ഒരു ജീവൻ പൊലിഞ്ഞു. ഈ സാഹചര്യങ്ങളാണ് ഇത്തരമൊരു ബോധവൽക്കരണ ഉദ്യമത്തിന് പിന്നിൽ.
ഇടപ്പള്ളി ട്രാഫിക് സ്റ്റേഷൻ പരിധിയിൽ ഈ വർഷം ഇതുവരെ മാത്രം അപകടമരണങ്ങൾ 54 ആയി. ഓണദിനങ്ങളിലെ ഈ ട്രാഫിക് പരിപാലനത്തിന് ഒരു പ്രത്യേകതയുമുണ്ട്. കടുത്ത നിയമലംഘനങ്ങൾക്കല്ലാതെ തൽക്കാലം പിഴ ചുമത്തുന്നില്ല. പകരം ഉപദേശവും മിഠായിയും ലഭിക്കും.