കൊണ്ടോട്ടി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ ഒരു വർഷമായി പ്രവർത്തനരഹിതം. ലക്ഷക്കണക്കിന് രൂപ ചെലവിട്ട് നിർമിച്ച സിഗ്നലുകൾ ശരിയാക്കാനാവശ്യമായ നടപടി സ്വീകരിച്ചിട്ടില്ല.
കൊണ്ടോട്ടി നഗരം ഗതാഗത കുരുക്കിൽ വീർപ്പുമുട്ടിയപ്പോഴാണ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്. കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ ആയപ്പോൾ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 11 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച സിഗ്നൽ സംവിധാനം ഒരു വർഷമായി നോക്കുകുത്തിയാണ്. ഗതാഗതക്കുരുക്ക് രൂക്ഷവും.
കരിപ്പൂർ എയർപോർട്ട് ജംക്‌ഷനിലെ അപകടങ്ങൾ ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ഇ.അഹമ്മദ് എം.പിയുടെ വികസന ഫണ്ടുപയോഗിച്ച് സിഗ്നൽ സ്ഥാപിച്ചത്. സിഗ്നൽ സ്ഥാപിച്ചതിനു പിന്നാലെ അപകടങ്ങൾ കുറഞ്ഞു. പക്ഷെ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇതും പ്രവർത്തന രഹിതമാണ്. കിഴിശ്ശേരി അങ്ങാടി, മഞ്ചേരി, തവനൂർ, അരീക്കോട് റോഡുകളിലെ സിഗ്നൽ ലൈറ്റുകളും പ്രവർത്തിച്ചിട്ട് മാസങ്ങളായി.