E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

നവീകരിച്ച മിഠായിത്തെരുവിലൂ​െടയുള്ള വാഹനഗതാഗതം സംബന്ധിച്ച തര്‍ക്കം മുറുകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നവീകരിച്ച കോഴിക്കോട്ടെ മിഠായിത്തെരുവിലൂെടയുള്ള വാഹനഗതാഗതം സംബന്ധിച്ച തര്‍ക്കം മുറുകുന്നു. ഗതാഗതം നിരോധിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയ്്ക്കില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. നിരോധിച്ചാല്‍ കടകള്‍ തുറക്കില്ലെന്ന നിലപാടില്‍ വ്യാപാരികളും ഉറച്ച് നില്‍ക്കുകയാണ്.നവീകരിച്ച തെരുവ് അടുത്തമാസം നാടിന് സമര്‍പ്പിക്കും. 

തെരുവിന്റെ കഥ പറഞ്ഞ എസ്കെ പൊറ്റക്കാടിന്റെ മാനാഞ്ചിറയിലെ ശില്‍പം മുതല്‍ മേലെ പാളയം വരെ നീളുന്ന കോഴിക്കോടിന്റെ പൈതൃക തെരുവിന് ഇനി പുതിയ മുഖം. കരിങ്കല്‍ ചീളുകള്‍ പാകിയ നടപ്പാതയും അലങ്കാര ദീപങ്ങളും പൈതൃക തെരുവിന്റെ മുഖംമിനിക്കും.നവീകരണത്തിന് ശേഷം വാഹനഗതാഗതം നിരോധിക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. 

എന്നാല്‍ ബൈക്കും കാറും കടത്തിവിടണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് വ്യാപാരികള്‍.നടപ്പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. വൈദ്യൂത ലൈനുകള്‍ ഭൂമിക്കടിയിലൂടെയാക്കിയാല്‍ താല്‍കാലിക ഇലകട്രിക് പോസ്റ്റുകള്‍ നീക്കം ചെയ്യും. 

തെരുവ് കച്ചവടക്കാരെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റണമെന്ന ആവശ്യമുണ്ടെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല.ആറര കോടിയുടെ നവീകരണ പ്രവര്‍ത്തികള്‍ക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.ജില്ലാകലക്ടര്‍ എംഎല്‍എമാര്‍ മേയര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നിവരടങ്ങുന്ന സംഘമാണ് നവീകരണ പ്രവര്‍ത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.