സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിന് വേദിയായി പരിഗണിക്കുന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സമിതി പരിശോധന നടത്തി. ട്രാക്കിന്റെ നിലവാരത്തിൽ സംതൃപ്തി പ്രകടിപ്പിച്ച സംഘം സ്റ്റേഡിയത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള നിർദേശം നൽകി. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് രണ്ടു ദിവസത്തിനകം പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർക്ക് സമർപ്പിക്കും.
പാലാ നഗരസഭാ സ്റ്റേഡിയവും തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി സ്റ്റേഡിയവുമാണ് ഇത്തവണത്തെ സംസ്ഥാന സ്കൂൾ അതില്റ്റിക് മീറ്റിനായി പരിഗണിക്കുന്ന വേദികൾ. മുൻ വർഷങ്ങളിൽ സ്കൂൾ മീറ്റിന് യൂണിവേഴ്സിറ്റി സ്റ്റേഡിയം വേദിയായിട്ടുള്ളതിനാലാണ് ഇത്തവണ പാലായ്ക്ക് അവസരമൊരുങ്ങിയത്. വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. ചാക്കോ ജോസഫിനറെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഡിയം പരിശോധിച്ച് വിലയിരുത്തി. സിന്തറ്റിക് ട്രാക്കിന്റെ നിലവാരത്തിൽ സംത്ൃപ്തി രേഖപ്പടുത്തിയ സംഘം മീനച്ചിലാറിനോട് ചേർന്നുള്ള ഭാഗത്ത് കൈവരി നിർമിക്കണമെന്നും നിലവിലുള്ള ഗാലറിയ്ക്കൊപ്പം പുതിയ ഗാലറി നിർമിക്കണമെന്നും നിർദേശിച്ചു.
സ്കൂൾ മീറ്റ് ഇക്കുറി പാലായിൽ നടത്താാണ് ശ്രമിക്കുന്നതെന്നും പോരായ്മകൾ എത്രയും പെട്ടെന്ന് പരിഹരിക്കുമെനന്നും സ്ഥലം എം.എൽഎ. കൂടിയായ കെ.എം.മാണി പറഞ്ഞു.
കഴിഞ്ഞ ദിവസം ചേർന്ന സ്കൂൾ ഗെയിംസ് അസോസിയേഷന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയും സ്കൂൾ മീറ്റിന് പാലായെ ശുപാർശ ചെയ്തിരുന്നു. സ്റ്റേഡിയം സന്ദർശിച്ച സമിതിയുടെ നിർദേശം നടപ്പാക്കുന്നതിനെക്കുറിച്ച് നഗരസഭ ഒരാഴ്ചയ്ക്കകം മറുപടി നൽകും. ഒക്ടോബർ പതിമൂന്ന് മുതൽ പതിനാറ് വരെയാണ് സ്കൂൾ മീറ്റ്