കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ വിതരണം ചെയ്ത കുടിവെള്ളത്തിൽ എലിവാല്‍ കണ്ടെത്തിയ വിവാദത്തിൽ കൈകഴുകി ആരോഗ്യ വകുപ്പ്. ജല അതോറിറ്റിയുടെ കുടിവെള്ള സംഭരണിയിൽ മാലിന്യം കലർന്നെന്നാണ് ഡി.എം.ഒയുടെ വാദം.
ആറു മാസമായി ആശുപത്രിയിലെ കുടിവെള്ള സംഭരണി ശുചീകിരിച്ചിട്ടില്ലെന്ന് വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് നൽകിയ ഡി.എം.ഒയാണ് പുതിയ വാദവുമായി രംഗത്ത് എത്തിയത്. ആശുപത്രിയിലേക്ക് വെള്ളമെത്തിക്കുന്ന ജല അതോറിറ്റിയുടെ സംഭരണിയിലാണ് എലി ചത്തുവീണത്.
ഒരുലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണിയിലെ വെള്ളം മുഴുവൻ ഒഴിക്കികളഞ്ഞ് ശുചീകരിച്ചതിന് ശേഷം മാത്രം ഉപയോഗിക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. സംഭരണിയിൽ ക്ലോറിനേഷൻ നടത്തിയെങ്കിലും പരിസരശൂചീകരണം ഇനിയും ബാക്കിയുണ്ട്.