excise-2

കഞ്ചാവ് കേസില്‍നിന്ന് യു.പ്രതിഭ എം.എല്‍.എയുടെ മകനെ ഒഴിവാക്കി എക്സൈസ് . കുറ്റപത്രം ഉടന്‍ കോടതിയില്‍സമര്‍പ്പിക്കും. മൂന്നുമുതല്‍ ഒന്‍പതുവരെ പ്രതികളെയാണ് ഒഴിവാക്കിയത്.  മറ്റ് രണ്ടു പ്രതികള്‍ക്കുമെതിരെ കഞ്ചാവ് വലിച്ചതിന് തെളിവില്ലെന്നും എക്സൈസിന്‍റെ റിപ്പോര്‍ട്ട്. കുട്ടനാട് എക്സൈസ് റജിസ്റ്റർ ചെയ്ത കേസിൽ എക്സൈസ് നാർകോടിക്  സ്പെഷൽ  സ്ക്വാഡാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് നൽകിയത്. മകനെതിരെ എക്സൈസ് വ്യാജ കേസെടുത്തെന്ന യു.പ്രതിഭ എംഎൽഎ പരാതി നൽകിയതിനെത്തുടർന്നാണ് അന്വേഷണം കുട്ടനാട് റേഞ്ച് സ്റ്റേഷനിൽ നിന്നു മാറ്റിയത്.

3 മുതൽ 9 വരെ പ്രതികളുടെ ഉച്ഛ്വാസവായുവിൽ കഞ്ചാവിന്റെ ഗന്ധം ഉണ്ടായിരുന്നുവെന്ന പേരിലാണ് എക്സൈസ് കേസ് എടുത്തത്. എന്നാൽ  പ്രതികളുടെ മെഡിക്കൽ പരിശോധന നടത്തിയിട്ടില്ലെന്നും. 7 പ്രതികൾ കഞ്ചാവ് വലിച്ചതിനു സാക്ഷികളില്ലെന്നും  എക്സൈസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് കനിവ് ഉൾപ്പെടെയുള്ള 7 പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.

ആദ്യ രണ്ടു പ്രതികളായ എസ്. സച്ചിൻ, മിഥുൻ ഉണ്ണിക്കൃഷ്ണൻ എന്നിവർക്കെതിരെ കഞ്ചാവ് കൈവശം വച്ചതിനുള്ള എൻഡിപിഎസ് ആക്ട് 20 (ബി) വകുപ്പാണ് ചുമത്തിയത്. 3 മുതൽ 9 വരെ പ്രതികൾക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിനുള്ള എൻഡിപിഎസ് ആക്ട് 27 (ബി) വകുപ്പും ചുമത്തിയിരുന്നു. ജെറിൻ, ജോസഫ്, സഞ്ജിത്ത്, അഭിഷേക്, ബെൻസൺ, സോജൻ, കനിവ് എന്നിവരാണ് 3 മുതൽ 9 വരെ പ്രതികൾ. യു.പ്രതിഭ എംഎൽഎയുടെ മകൻ കനിവ് കേസിലെ 9–ാം പ്രതിയായിരുന്നു. 3 ഗ്രാം കഞ്ചാവുമായി കഴിഞ്ഞ ഡിസംബറിലാണ് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തത്

ENGLISH SUMMARY:

In the cannabis case, the Excise Department has excluded U. Prathibha MLA’s son from the charges, submitting the report in court. The charge sheet will be submitted soon. The excise report stated that no evidence was found against two other accused in connection with the cannabis case.