പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. രാജ്യസുരക്ഷ്‌ക്കായി രാപ്പകലില്ലാതെ അധ്വാനിക്കുകയാണ് രാജ്യത്തിന്‍റെ വിവിധ സേനകളില്‍ പ്രവര്‍ത്തിക്കുന്ന സൈനികര്‍. ഇപ്പോഴിതാ വിവാഹം കഴിഞ്ഞു നിമിഷങ്ങള്‍ക്ക് അകം ജോലിയിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ് ഒരു സൈനികൻ.
മധ്യപ്രദേശിലെ രാജഗഢ് സ്വദേശിയായ മോഹിത് രാത്തോര്‍ എന്ന യുവസൈനികനാണ് കുടുംബത്തിനും നാടിനും അഭിമാനമായി മാറിയത്. ഇസാപൂര്‍ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ സേവനം അനുഷ്ഠിക്കുന്ന മോഹിത് വിവാഹത്തോട് അനുബന്ധിച്ച് ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെ അവധിയെടുത്തിരുന്നു. വ്യാഴാഴ്ചയായിരുന്നു മോഹിതിന്റെ വിവാഹം. അതിന് പിന്നാലെയാണ് അവധി റദ്ദാക്കി ജോലിയിലേക്ക് തിരിച്ച് പ്രവേശിക്കാനുള്ള ഓര്‍ഡര്‍ വരുന്നത്. ഒട്ടും വൈകാതെ തന്നെ അദ്ദേഹം ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു. രാജ്യമാണ് വലുതെന്നും അതിനാല്‍ അവധി റദ്ദാക്കി മടങ്ങാന്‍ ആവശ്യപ്പെട്ടതില്‍ തനിക്ക് ദുഖമില്ലെന്നും മോഹിത് പറഞ്ഞു.
ENGLISH SUMMARY:
In the wake of the Pahalgam attack, tensions between India and Pakistan have escalated significantly. As security forces remain on high alert, a touching act of patriotism by an Indian soldier has drawn widespread admiration. Immediately after his wedding ceremony, the soldier reported for duty, exemplifying unwavering commitment to the nation. His decision highlights the dedication of countless military personnel who tirelessly serve the country, placing duty above personal joy.