This handout photo provided by Iran's Revolutionary Guard Corps (IRGC) official website Sepah News on April 5, 2026 reportedly shows the wreckage and remains of targeted and crashed aircraft in central Iran. Iran's Revolutionary Guards said a US aircraft that had been searching for the crew member of a missing US fighter jet had been destroyed, Iranian media reported on April 5. US President Donald Trump said earlier that the second crew member from the American fighter jet that crashed inside Iran was "SAFE and SOUND" following a search and rescue operation. (Photo by SEPAH NEWS / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / IRAN'S REVOLUTIONARY GUARD VIA SEPAH NEWS" - NO MARKETING - NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS

This handout photo provided by Iran's Revolutionary Guard Corps (IRGC) official website Sepah News on April 5, 2026 reportedly shows the wreckage and remains of targeted and crashed aircraft in central Iran. Iran's Revolutionary Guards said a US aircraft that had been searching for the crew member of a missing US fighter jet had been destroyed, Iranian media reported on April 5. US President Donald Trump said earlier that the second crew member from the American fighter jet that crashed inside Iran was "SAFE and SOUND" following a search and rescue operation. (Photo by SEPAH NEWS / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / IRAN'S REVOLUTIONARY GUARD VIA SEPAH NEWS" - NO MARKETING - NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS

മേഖലയിലെ സമാധാന ചർച്ചകൾക്ക് മുന്നോടിയായി കടുത്ത നിബന്ധനകളുമായി ഇറാൻ രംഗത്തെത്തി. പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നാളെ (ശനിയാഴ്ച) നടക്കാനിരിക്കുന്ന ചർച്ചകൾക്ക് മുൻപായി രണ്ട് പ്രധാന ആവശ്യങ്ങളാണ് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാക്കർ ഖാലിബാഫ് മുന്നോട്ടുവെച്ചത്. ലബനനിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും വിദേശ ബാങ്കുകളിൽ മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ കോടിക്കണക്കിന് ഡോളർ ആസ്തികൾ വിട്ടുനൽകണമെന്നുമാണ് ഇറാന്റെ ആവശ്യം. ഈ നിബന്ധനകൾ പാലിക്കാതെ ചർച്ചകൾക്ക് തങ്ങളുടെ പ്രതിനിധി സംഘം പുറപ്പെടില്ലെന്ന് ഇറാൻ വ്യക്തമാക്കിയതോടെ നാളത്തെ കൂടിക്കാഴ്ച അനിശ്ചിതത്വത്തിലായി.

ഇറാന്റെ ഈ നീക്കത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രതികരിച്ചത്. "ഞങ്ങളെ കളിപ്പിക്കാൻ ശ്രമിക്കരുത്" എന്ന് ഇറാനോട് പറഞ്ഞ വാൻസ്, ഇത്തരം തന്ത്രങ്ങളാണ് പയറ്റുന്നതെങ്കിൽ ചർച്ചാ സംഘം അത്ര സ്വീകാര്യമായ രീതിയിലായിരിക്കില്ല പെരുമാറുക എന്നും മുന്നറിയിപ്പ് നൽകി. ചർച്ചകളിൽ നല്ല ഫലം പ്രതീക്ഷിക്കുന്നതായി അറിയിച്ച വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ബാങ്കിംഗ്, ഊർജ്ജ മേഖലകളിൽ ഏർപ്പെടുത്തിയ ഉപരോധം മൂലം എണ്ണ, വാതക കയറ്റുമതിയിൽ നിന്നുള്ള വലിയൊരു തുക ഇറാന് വിദേശ ബാങ്കുകളിൽ നിന്ന് ലഭിക്കാനുണ്ട്.

അതേസമയം, മേഖലയിലെ സംഘർഷം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. രണ്ടാഴ്ചത്തെ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും തെക്കൻ ലബനനിൽ ഇസ്രായേൽ ബോംബാക്രമണം തുടരുന്നത് വെടിനിർത്തലിനെ ദുർബലമാക്കുന്നു. വെള്ളിയാഴ്ച നടന്ന ആക്രമണങ്ങളിൽ വിവിധയിടങ്ങളിലായി പത്തിലധികം പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ലബനൻ സുരക്ഷാ സേനയിലെ എട്ട് അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയ്ക്കെതിരായ നീക്കം വെടിനിർത്തൽ കരാറിന്റെ ഭാഗമല്ലെന്നാണ് ഇസ്രായേലിന്റെ നിലപാട്.

ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കവും നിലനിൽക്കുന്നുണ്ട്. കടലിടുക്കിലൂടെയുള്ള എണ്ണക്കടത്തിന് ഇറാൻ തടസ്സം നിൽക്കുകയാണെന്നും കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ ശ്രമിക്കരുതെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് അടച്ചതും ലബനനിലെ ആക്രമണങ്ങളും സമാധാന ചർച്ചകൾക്ക് വലിയ തടസ്സമായി നിൽക്കുന്നതിനിടയിലാണ് ഇറാന്റെ പുതിയ നിബന്ധനകൾ പുറത്തുവന്നിരിക്കുന്നത്.

ENGLISH SUMMARY:

Iran has presented strict conditions ahead of regional peace talks, demanding an end to Israeli attacks in Lebanon and the release of its frozen assets. These demands have cast uncertainty over the upcoming discussions with Pakistan, prompting strong reactions from the US.