TOPICS COVERED

മാനവികത ആഘോഷമാക്കിയ ഒരു വിശുദ്ധ ജീവിതത്തിന് വിരാമം. ഈസ്റ്ററിന്, ലോകത്തിനാകെ.. ഉയിര്‍പ്പിന്‍റെ വെളിച്ചം പകര്‍ന്ന്. ഇന്ന്, ഫ്രാന്‍സിസ് മാര്‍പാപ്പ സ്വര്‍ഗാരൂഡ‌ന്‍ ആകുമ്പോള്‍, വിവരിക്കാനാവാത്ത ശൂന്യത അനുഭവിക്കുന്നു ലോകം. ഇപ്പോള്‍ ഒരു അനാഥത്വം പേറുന്നവര്‍ക്ക് രാജ്യ അതിരുകളുടേയോ, ഭാഷയുടേയോ, വര്‍ണത്തിന്‍റെയോ, സര്‍വോപരി. മതത്തിന്‍റേയോ വ്യത്യാസമില്ല. 

മനുഷ്യന്‍ എന്ന ഒരറ്റ ചരടിലേക്ക് ലോകത്തെ കോര്‍ത്തിണക്കി, ‘എല്ലാവരുടെയും ദാസനാകു’ എന്ന തിരുവചനത്തിന്‍റെ ജീവിതപ്പതിപ്പ്  തീര്‍ത്താണ് പാപ്പ കടന്നുപോയത്. ഇന്നലെപ്പോലും ഗസയിലെ കുഞ്ഞുങ്ങളെക്കുറിച്ച് വേവലാതി പൂണ്ടു. അഭയാര്‍ഥികള്‍ക്ക് വേണ്ടി, എല്ലാ യുദ്ധത്തിലെയും ഇരകള്‍ക്കായി, സമൂഹത്തില്‍ മാറ്റിനിര്‍ത്തപ്പെട്ട ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കായി മുന്‍വിധികളില്ലാതെ നിലകൊണ്ടയാള്‍. ‘അവരെ വിധിക്കാന്‍ ഞാനാര് ?’ എന്ന ഒറ്റ ചോദ്യം കൊണ്ട് പലമുന്‍വിധികളെയും തിരുത്തി എഴുതിയ പാപ്പ ലോകത്തിന് ആരായിരുന്നു. ? ഇനി ലോകം എങ്ങനെ ? 

ENGLISH SUMMARY:

A holy life that celebrated humanity has come to a close. On Easter, a day symbolizing resurrection and hope, Pope Francis departs, leaving the world in profound emptiness. As he ascends to heaven, the sense of orphanhood felt now transcends national borders, language, race, and most of all—religion.